മുംബൈ : അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയ്‌ക്ക് ഒത്തുചേരുന്ന ഭക്തരുടെ മടക്കയാത്രയ്‌ക്കിടെ ഗോധ്ര പോലുള്ള സംഭവം നടന്നേക്കാമെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ.
ധാരാളം ആളുകളെ സർക്കാർ ക്ഷണിക്കാൻ സാധ്യതയുണ്ട് . രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്‌ക്ക് ബസുകളിലും ട്രക്കുകളിലും ഒട്ടേറെ ഭക്തർ എത്താൻ സാധ്യതയുണ്ട്. അവരുടെ മടക്കയാത്രയിൽ ഗോധ്രയിലെതിന് സമാനമായ ഒരു സംഭവം ഉണ്ടായേക്കാം,” താക്കറെ ജൽഗാവിൽ പറഞ്ഞു . 2002 ഫെബ്രുവരി 27ന് അയോദ്ധ്യയിൽനിന്ന് കർസേവകർ മടങ്ങിപ്പോകുകയായിരുന്ന സബർമതി എക്സ്‍പ്രസ് ട്രെയിൻ കോച്ചിന് തീവെച്ചതും തുടർന്ന് കർസേവകർ കൊല്ലപ്പെട്ടതും ചൂണ്ടിക്കാട്ടിയാണ് ഉദ്ധവ് ഇങ്ങനെ പറഞ്ഞത്
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പ് 2024 ജനുവരിയിലാണ് രാമക്ഷേത്രം തുറക്കുന്നത്.
Comments