തിരുവനന്തപുരം: സ്ത്രീ വിരുദ്ധപരാമർശത്തിൽ ഖേദമില്ലെന്ന് നടൻ അലൻസിയർ. പെൺ പ്രതിമ നൽകി പ്രലോഭിപ്പിക്കുന്നുവെന്ന് പറഞ്ഞത് ആൺകരുത്തൊടെ. പരാമർശത്തിൽ നാണക്കേടില്ല, അതിൽ ഉറച്ച് നിൽക്കുന്നുവെന്നും അലൻസിയർ പറഞ്ഞു.
താൻ സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയില്ല. ആൺകരുത്തുളള പ്രതിമ വേണമെന്ന് പറഞ്ഞത് തൻേടത്തൊടെയാണ്. പറഞ്ഞതിൽ യാതൊരു ലജ്ജയും തോന്നുന്നില്ല. അവാർഡ് നൽകുന്നത് ലെസ്ബിയൻ പ്രതിമകളാണ്. ഒരു ആൺ പ്രതിമ കിട്ടിയിരുന്നെങ്കിൽ കുട്ടികൾ ഉണ്ടാകുമായിരുന്നു. ഇത് ഒരു ഗുണവുമില്ല. സമൂഹത്തിൽ പുരുഷന്മാർക്ക് നീതികേടുണ്ട്. എന്തിനാണ് എല്ലാവർഷവും ഒരാൾ തന്നെ സൃഷ്ടിച്ച പ്രതിമ തന്നെ കൊടുക്കുന്നത്. നമ്പൂതിരി ഉണ്ടാക്കിയ ശില്പത്തിൽ എന്തുകൊണ്ടാണ് സ്ത്രീ വിരുദ്ധത കാണാൻ കഴിയാത്തത് അലൻസിയർ ചോദിച്ചു.
ഒരു പ്രതിമയിൽ എന്താണ് ഇത്ര പ്രലോഭനം എന്ന ചോദ്യത്തിന് ഞാൻ പറഞ്ഞതിൽ ഒരു നാണക്കേടുമില്ലെന്ന് അലൻസിയർ പ്രതികരിച്ചു. ഒരു പുരുഷൻ എന്നനിലയിൽ ഞാൻ അഭിമാനിക്കുകയാണ്. പെൺപ്രതിമ പ്രലോഭിക്കുമെന്നത് പറയേണ്ടത് വലിയ വേദിയിൽ അല്ലേ. ഇവിടെ സംവരണം മുഴുവൻ സ്ത്രീകൾക്കാണ്
പുരുഷന് സംവരണം ഇല്ലെന്നും അലൻസിയർ പറയുന്നു. അവാർഡ് തുക 25000 ആയാലും 50.000 ആയാലും എപ്പോഴാണ് ട്രഷറിയിൽ നിന്ന് മാറാൻ പറ്റുകയെന്ന് നോക്കാമെന്നും അലൻസിയർ കൂട്ടിച്ചേർത്തു.
കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 2022 സമർപ്പണ ചടങ്ങിലാണ് നടൻ അലൻസിയർ വിവാദ പ്രസ്താവന നടത്തിയത് . പെൺ പ്രതിമ തന്ന് തങ്ങളെ പ്രലോഭിപ്പിക്കരുത് എന്നായിരുന്നു മുഖ്യമന്ത്രിയിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം അലൻസിയറുടെ പ്രതികരണം. ചടങ്ങിന്റെ അവസാന ഘട്ടത്തിൽ പുരസ്‌കാരം ലഭിച്ചവരെ സംസാരിക്കാൻ ക്ഷണിച്ചപ്പോഴായിരുന്നു സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ അടക്കമുള്ള മന്ത്രിമാരെ വേദിയിലിരുത്തി കൊണ്ട് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള നടന്റെ പ്രസ്താവന.ആൺകരുത്തുള്ള പ്രതിമ വാങ്ങിക്കാൻ സാധിക്കുന്ന അന്ന് ഞാൻ അഭിനയം നിർത്തും എന്നും അലൻസിയർ പറഞ്ഞിരുന്നു.
Comments