തിരുവനന്തപുരം: കേരള ട്രാൻസ്‌പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ (കെടിഡിഎഫ്‌സി)ന് മുന്നറിയിപ്പ് നൽകി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നിക്ഷേപകർക്ക് പണം മടക്കി നൽകാതിരുന്നാൽ ബാങ്കിതര സ്ഥാപനമായി പ്രവർത്തിക്കാനുള്ള ലൈസൻസ് റദ്ദാക്കുമെന്നാണ് ആർബിഐ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. കാലാവധി കഴിഞ്ഞ നിക്ഷേപമായ 490 കോടി രൂപയാണ് തിരികെ നൽകേണ്ടത്.
സർക്കാർ ഗ്യാരന്റിയോടെയാണ് കെടിഡിഎഫ്‌സി നിക്ഷേപം സ്വീകരിച്ചത്. അതുകൊണ്ട് തന്നെ നിക്ഷേപം തിരികെ നൽകാൻ സർക്കാരിന് ബാദ്ധ്യതയുണ്ടെന്നും ആർബിഐ വ്യക്തമാക്കി. സ്ഥാപനം പ്രവർത്തനം ആരംഭിച്ച കാലത്ത് തിരുവനന്തപുരത്ത് ജോലി ചെയ്തിരുന്ന വടക്കേ ഇന്ത്യൻ സ്വദേശികളും നിക്ഷേപം നൽകിയിട്ടുണ്ട്. ഇവരുടെ കത്തുകൾക്കും അപേക്ഷകൾക്കും വ്യക്തമായ മറുപടികൾ നൽകുന്നില്ലെന്ന പരാതിയും രൂക്ഷമാണ്. ശ്രീരാമകൃഷ്ണ മിഷൻ ഉൾപ്പെടെയുള്ള പല നിക്ഷേപകരും പരാതിപ്പെട്ടതോടെയാണ് ആർബിഐയുടെ ഇടപെടൽ.
എന്നാൽ കെഎസ്ആർടിസിക്ക് നൽകിയ 360 കോടി രൂപ തിരിച്ച് നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് കെടിഡിഎഫ്‌സി സർക്കാരിനെ അറിയിച്ചിരിക്കുന്നത്. ഇത് ഇപ്പോൾ പലിശയടക്കം ഏകദേശം 900 കോടിയായി. കെഎസ്ആർടിസി വായ്പ തിരിച്ചടയ്‌ക്കാത്തതിനാൽ കെടിഡിഎഫ്‌സി നഷ്ടത്തിലായി. 2021-22 സാമ്പത്തിക വർഷം മുതൽ നിക്ഷേപം സ്വീകരിക്കുന്നത് റിസർവ് ബാങ്ക് വിലക്കുകയും ചെയ്തതോടെ വരുമാനവും നിലച്ചു.
ദിനംപ്രതി പലിശ വർദ്ധിക്കുന്ന സാഹചര്യത്തിലും പണം നൽകാനില്ലെന്ന നിലപാടിലാണ് കെഎസ്ആർടിസി. ഗുരുതരമായ ഈ പ്രശ്‌നം പലവട്ടം ചർച്ച ചെയ്‌തെങ്കിലും ധനകാര്യവകുപ്പ് മെല്ലെ പോക്ക് തുടരുകയാണ്. കെഎ്‌സആർടിസി വായ്പ തിരിച്ചടയ്‌ക്കാത്തതിനാൽ കെടിഡിഎഫ്‌സി നഷ്ടത്തിലായി. 2021-22 സാമ്പത്തിക വർഷം മുതൽ നിക്ഷേപം സ്വീകരിക്കുന്നത് റിസർവ് ബാങ്ക് വിലക്കുകയും ചെയ്തതോടെ വരുമാനവും നിലച്ചു.















