'ഞാൻ ഗോവയിൽ സുഖവാസത്തിന് പോയതല്ല, എന്നെ നോക്കാൻ ആരുമില്ല ഇവിടെ, എനിക്കും പ്രായമായി'; ആരോപണങ്ങൾക്ക് മറുപടിയുമായി കെ ജി ജോർജിന്റെ ഭാര്യ
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഞാൻ ഗോവയിൽ സുഖവാസത്തിന് പോയതല്ല, എന്നെ നോക്കാൻ ആരുമില്ല ഇവിടെ, എനിക്കും പ്രായമായി’; ആരോപണങ്ങൾക്ക് മറുപടിയുമായി കെ ജി ജോർജിന്റെ ഭാര്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2023, 03:19 pm IST
Facebook
Twitter
WhatsAppTelegram

വിഖ്യാത സംവിധായകനായ കെ ജി ജോർജ് ഞായറാഴ്ചയാണ് അന്തരിച്ചത്. കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. അദ്ദേഹത്തിന്റെ മരണ ശേഷം കെ ജി ജോർജിനെ അവസാന കാലത്ത് കുടുംബം നോക്കിയില്ലെന്നും വയോജന കേന്ദ്രത്തിലാക്കിയെന്നും ആരോപണമുയർന്നിരുന്നു. സമൂഹ മാദ്ധ്യമങ്ങളിലും ഇത് ചർച്ചയാക്കിയിരുന്നു. ആരോപണങ്ങൾക്ക് പ്രതീകരണവുമായി എത്തിയിരിക്കുകയാണ് ജോർജിന്റെ ഭാര്യ സെൽമ. മരണാനന്തര ചടങ്ങുകൾക്കായി കൊച്ചിയിൽ എത്തിയപ്പോഴാണ് അവർ മാദ്ധ്യമങ്ങളോട് സംസാരിച്ചത്. നിലവിൽ ഗോവയിൽ മകനൊപ്പം താമസിക്കുകയാണ് ഭാര്യ സെൽമ.

സെൽമയുടെ വാക്കുകൾ

മകൻ ഗോവയിലാണ്. മകൾ ദോഹയിലും. അതുകൊണ്ടാണ് ഞാൻ ഗോവയിലേക്ക് പോയത്. ഇന്നലെ ഫ്‌ളൈറ്റ് ഇല്ലായിരുന്നു. അതിനാലാണ് ഇന്ന് വന്നത്. ഞാനും മക്കളും നല്ലതായിട്ട് തന്നെയാണ് ഭർത്താവിനെ നോക്കിയത്. ഡോക്ടർമാരും നഴ്‌സുമാരും ഫിസിയോ തെറാപ്പി എക്‌സർസൈസും ഒക്കെയുള്ളത് കൊണ്ടാണ് സിഗ്‌നേച്ചർ എന്ന സ്ഥാപനത്തിൽ അദ്ദേഹത്തെ ആക്കിയത്. അതും കൊള്ളാവുന്ന സ്ഥലമായതുകൊണ്ടാണ് അങ്ങോട്ടേയ്‌ക്ക് മാറ്റിയത്.

ഞങ്ങൾ വയോജന സ്ഥലത്താക്കിയെന്നാണ് മനുഷ്യര് പറയുന്നത്. സ്ഥാപനത്തിൽ അന്വേഷിച്ച് നോക്ക് എങ്ങനെയാ അവിടത്തെ കാര്യങ്ങളെന്ന്. സിനിമാ ഫീൽഡിൽ ഫെഫ്‌കെ അടക്കമുള്ളവരോട് ചോദിച്ചാൽ അറിയാം ഞങ്ങൾ എങ്ങനെയാണ് നോക്കിയത് എന്ന്. പിന്നെ ഞങ്ങൾക്ക് ജീവിക്കേണ്ടേ? മോൾ ദോഹയ്‌ക്ക് പോയത് അവൾക്ക് ജീവിക്കാനാണ് മോനും ജീവിക്കണ്ടേ ജോർജിന്റെ ഭാര്യ ചോദിച്ചു.

എനിക്ക് ഇവിടെ ഒറ്റയ്‌ക്ക് താമസിക്കാൻ പറ്റില്ലല്ലോ. പുള്ളിയെ ഒറ്റയ്‌ക്കിട്ട് പോയെന്നാ എല്ലാവരും പറയുന്നത്. പുള്ളിക്ക് സ്‌ട്രോക്കുള്ളതുകൊണ്ട് ഒറ്റയ്‌ക്ക് കുളിപ്പിക്കാനും പൊക്കിയെടുത്ത് കിടത്താനുമുള്ള ആരോഗ്യം എനിക്കില്ല. ഒരാളെ എങ്ങനെ സ്ത്രീ തന്നെ പൊക്കും. അതുകൊണ്ടാണ് സിഗ്‌നേച്ചറിൽ കൊണ്ടാക്കിയത്. അവർ നല്ലതായിട്ടാണ് നോക്കിക്കൊണ്ടിരുന്നതും. നമുക്ക് ഒരു പ്രോബ്ലവും ഇല്ലായിരുന്നു. എല്ലാം ആഴ്ചയും പുള്ളിക്ക് ആവശ്യമുള്ള ഭക്ഷണം കൊടുത്തയക്കുമായിരുന്നു. നന്നായിട്ട് തന്നെയാണ് നോക്കി കൊണ്ടിരുന്നത്. കുരയ്‌ക്കുന്ന പട്ടികളുടെ വായ നമ്മുക്ക് അടയ്‌ക്കാൻ പറ്റില്ലില്ലോ. യുട്യൂബിലും മറ്റും മോശം ഇതിനെ പറ്റി പലതും എഴുതി.

ജോർജേട്ടൻ ഒരുപാട് നല്ല സിനിമകൾ ഇഷ്ടം പൊലെ ഉണ്ടാക്കി.
പക്ഷേ അഞ്ച് കാശ് അദ്ദേഹം ഉണ്ടാക്കിയിട്ടില്ല. പക്ഷേ എല്ലാവരും യുട്യൂബിൽ എഴുതുന്നതും പറയുന്നതും കാശെല്ലാം എടുത്ത് അദ്ദേഹത്തെ കറിവേപ്പില പോലെ തളളിയെന്നാണ്. ഞങ്ങൾക്ക് ആരെയും ബോധിപ്പിക്കേണ്ട കാര്യമില്ല. ഞാനും എന്റെ മക്കളും ദൈവത്തെ മുൻ നിർത്തിയാണ് ജീവിച്ചത്. അദ്ദേഹത്തെ ആത്മാർഥതയോടെയാണ് സ്‌നേഹിച്ചത്. വലിയ ഡയറക്ടർ മാത്രമല്ല നല്ലൊരു നല്ലൊരു ഭർത്താവുമായിരുന്നു അദ്ദേഹം. മനുഷ്യരായാൽ അങ്ങോട്ടും ഇങ്ങോട്ടും പ്രശ്‌നങ്ങളുണ്ടാകും. മരിക്കുന്നത് വരെ അദ്ദേഹത്തെ ആത്മാർത്ഥതയൊടെയാണ് നോക്കിയത്. ഒരു വിഷമവും പുള്ളിക്ക് വരുത്തിയിട്ടില്ല.

ഞാൻ സുഖവാസത്തിനല്ല ഗോവയിൽ പോയത്. എന്നെ നോക്കാൻ ആരുമില്ല ഇവിടെ. എനിക്കും പ്രായമായി. അതുകൊണ്ടാണ് മകന്റെ അടുത്തേയ്‌ക്ക് പോയത്. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് ദഹിപ്പിച്ചത്. അതിനെ കുറെപേർ എതിർത്തിരുന്നു. ഭർത്താവിന്റെ ആഗ്രഹമാണ് ഞാൻ നോക്കിയത്. ഞാൻ മരിച്ചാലും എന്റെ ബോഡി ദഹിപ്പിക്കാനാണ് ആഗ്രഹം ജോർജിന്റെ ഭാര്യ പറഞ്ഞു നിർത്തി.

Tags: KG GeorgeSelma
Share
Tweet
SendShare

More News from this section

ജയിലില്‍ വച്ച് പനി, പിന്നാലെ തലച്ചോറില്‍ രക്തസ്രാവം; പി.എസ്. പ്രശാന്ത് ആശുപത്രിയില്‍

ജയിലിൽ വച്ച് തലച്ചോറിൽ രക്തസ്രാവം; ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ പി.എസ്. പ്രശാന്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

‘ഒരു പത്ത് മിനിറ്റ് ഞങ്ങൾക്ക് തരാമോ, അഴിക്ക് ചേട്ടാ’; ഇടുക്കിയിൽ  ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്

ചേലക്കോട് ലോറി നിയന്ത്രണം വിട്ട് ഇടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം

രാത്രി വൈദ്യുതി ഉപയോഗിച്ചാൽ  അധിക നിരക്ക്; ടി.ഒ.ഡി ബില്ലിംഗ് വ്യാപകമാക്കാൻ നിർദ്ദേശം

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

Latest News

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

കാമുകിക്കൊപ്പം ആഡംബര ജീവിതം; വീട്ടിലെ ലോക്കറില്‍ നിന്ന് 50 ലക്ഷം മോഷ്ടിച്ച യുവാവ്; പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ച് അച്ഛന്‍

സൂര്യപേട്ടില്‍ സ്വകാര്യ ബസ് ലോറിയില്‍ ഇടിച്ച് അപകടം; ആറ് മരണം, നിരവധി പേര്‍ക്ക് പരിക്ക്

വന്ദേഭാരതിന് നേരെ കല്ലേറ്; ട്രെയിനില്‍ യുപി ഗവര്‍ണറും; പ്രതി പിടിയില്‍

‘കേരള’ അല്ല ‘കേരളം’; സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് മാറ്റുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം

ഏഴ് വർഷത്തിന് ശേഷം ഷി ജിൻപിങ് ഇന്ത്യയിലേക്ക്; സെപ്റ്റംബർ 12, 13 തീയതികളിൽ ഡൽഹിയിലെത്തും

പാകിസ്ഥാനിലെ ആശുപത്രിയിൽ തീപിടിത്തം; 15 നവജാത ശിശുക്കൾ വെന്തുമരിച്ചു

അസറുദ്ദീൻ ‘ദി സൈലന്റ് കില്ലർ’! 51 പന്തിൽ മിന്നൽ ശതകം!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies