ലക്നൗ: ഉത്തർപ്രദേശിൽ വീടിന് മുന്നിൽ പാകിസ്താൻ പതാക ഉയർത്തിയ പിതാവും മകനെും അറസ്റ്റിൽ. മൊറാദാബാദിലെ ഭഗത്പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബുധന്‍പൂര്‍ അലിഗഞ്ചിലാണ് സംഭവം. വീട്ടുടമ റയീസ് (45), മകന്‍ സല്‍മാന്‍ (25) എന്നിവരാണ് പോലീസ് പിടിയിലായത്. ഇവര്‍ക്കെതിരെ 153 എ, 153 ബി വകുപ്പുകള്‍ പ്രകാരം രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തു.
റയീസ് വീടിന് മുകളിൽ പാക് പതാക സ്ഥാപിച്ചതിന്റെ വീഡിയോ ഒരാൾ ഫോണിൽ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. നിമിഷനേരങ്ങൾക്കുള്ളിൽ ഇത് വൈറലാകുകയും ചെയ്തു. തുടർന്ന്, സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് പോലീസ് പിതാവിനെയും മകനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസും മറ്റ് ഏജന്‍സികളും ഇരുവരെയും
ചോദ്യം ചെയ്തുവരികയാണ്.
https://x.com/manishraj59/status/1707223557561004512?s=20
കേസില്‍ ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായി എസ്എസ്പി ഹേംരാജ് മീണ അറിയിച്ചു. വീടിന് മുകളില്‍ പാകിസ്താൻ പതാക ഉയര്‍ത്തിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും.















