ക്രിക്കറ്റിനെ ജീവശ്വാസമായി മാറ്റിയ ആരാധകൻ , അരുൺ ഹരിയാനി . ക്രിക്കറ്റ് ലോകകപ്പിന്റെ ജ്വരം അഹമ്മദാബാദിൽ പടർന്നു പിടിക്കുമ്പോൾ ഈ ക്രിക്കറ്റ് ആരാധകൻ ചർച്ചാ കേന്ദ്രമായി മാറുകയാണ് . അഹമ്മദാബാദിലെ കുബേർനഗറിൽ താമസിക്കുന്ന 41 കാരനായ അരുൺ ഹരിയാനി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കടുത്ത ആരാധകനാണ്. ബിസിനസിൽ വലിയ നഷ്ടവും കടക്കാരിൽ നിന്നുള്ള നിരന്തരമായ വിളികളും വിഷാദാവസ്ഥയിലെത്തിച്ചപ്പോൾ ആ അവസ്ഥയിൽ നിന്ന് കരകയറ്റിയത് ക്രിക്കറ്റാണെന്ന് അരുൺ പറയും . അതുകൊണ്ട് തന്നെ ക്രിക്കർ അരുണിന്റെ ജീവനിലും, ജീവിതത്തിലും ഇഴുകി ചേർന്നിരിക്കുന്നു .
മാതാപിതാക്കളും ഭാര്യയും ഒരു മകളുമാണ് അരുണിനുള്ളത് . കുടുംബപരമായി തുണിത്തരങ്ങളുടെ ബിസിനസിൽ ഏർപ്പെട്ടിരിക്കുകയാണ് അരുൺ . 2018-ൽ, , ബിസിനസിൽ അദ്ദേഹത്തിന് വലിയ നഷ്ടമുണ്ടായി. താൻ വിഷാദത്തിലേക്ക് പോകുമെന്ന് അരുണിന് തോന്നി ചിലപ്പോൾ ആത്മഹത്യയിലേയ്ക്കും . എന്നാൽ മത്സരത്തിനിടെ സച്ചിന്റെ ആരാധകനായ സുധീറിനെയും ധോണിയുടെ ആരാധകനായ രാംബാബുവിനെയും ടിവിയിൽ കണ്ടു. പിന്നീട് ക്രിക്കറ്റ് കൂടുതൽ താൽപ്പര്യത്തോടെ കാണാൻ തുടങ്ങി. നരേന്ദ്രമോദി സ്റ്റേഡിയത്തിൽ പോയതിന് ശേഷം ഒരു കളിക്കാരന്റെയും അല്ലാതെ ഇന്ത്യൻ ടീമിന്റെ ആരാധകനാകാനാണ് അരുൺ തീരുമാനിച്ചത് .
നരേന്ദ്രമോദി സ്റ്റേഡിയത്തിൽ മത്സരം നടക്കുമ്പോഴെല്ലാം അരുൺ അവിടെ പോകാറുണ്ട്. കൂടാതെ, ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പിന്തുണയ്ക്കുന്നതിനായി അദ്ദേഹം ഡൽഹി, മുംബൈ, രാജ്കോട്ട്, നാഗ്പൂർ, ജയ്പൂർ സ്റ്റേഡിയങ്ങളിലും പോയിട്ടുണ്ട് . അരുണിന്റെ നെറ്റിയിലെ ത്രിവർണ്ണത്തിൽ വ്യോമസേന, നാവികസേന, ആർമി ചിഹ്നങ്ങളുണ്ട് . ശരീരത്തിൽ ത്രിവർണ്ണ ചായം പൂശി കൈയിൽ ത്രിവർണ്ണ പതാകയുമായാണ് അരുൺ ക്രിക്കറ്റ് സ്റ്റേഡിയത്തിലെത്തുന്നത്.
പലരും ഇപ്പോൾ അദ്ദേഹത്തോടൊപ്പം സെൽഫിയെടുക്കാൻ മത്സരിക്കുകയാണ് . കുൽദീപ് യാദവ്, ഹാർദിക് പാണ്ഡ്യ, മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, യഷ് ദലാൽ തുടങ്ങിയവരെയും അരുൺ കണ്ടിരുന്നു . ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് ഒരു ടീ ഷർട്ട് ലഭിച്ചു. കൂടാതെ ഐപിഎൽ മത്സരങ്ങൾ കാണാനുള്ള പാസുകളും അദ്ദേഹത്തിന് ലഭിച്ചിരുന്നു.2023 ലോകകപ്പിന്റെ ഫൈനൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടക്കാനാണ് സാധ്യതയെന്നും , വിജയം ഇന്ത്യയ്ക്കായിരിക്കുമെന്നുമാണ് അരുൺ പറയുന്നത് .
ക്രിക്കറ്റിന് പുറമെ എല്ലാ കായിക ഇനങ്ങളെയും അരുൺ പിന്തുണയ്ക്കുന്നു. മഹാത്മാഗാന്ധിയായി വാക്സിൻ എടുക്കാൻ പോയത് കൊറോണ വാക്സിനിനെക്കുറിച്ച് ബോധവൽക്കരണം നടത്താനാണ്. കൂടാതെ ലാൽചൗക്കിൽ അദ്ദേഹം ത്രിവർണ പതാക ഉയർത്തിയിട്ടുണ്ട്. ഇന്ത്യൻ സൈന്യം അദ്ദേഹത്തിന് കശ്മീരിൽ ഭക്ഷണവും സഹായവും നൽകി.