ലക്നൗ: ഹിന്ദു പെൺകുട്ടിയെ പ്രണയക്കെണിയിൽ പെടുത്തുകയും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം ഇസ്ലാം മതത്തിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ട് നിരന്തരമായി മർദ്ദിക്കുകയും ചെയ്ത യുവാവിനെതിരെ പരാതി. ഉത്തർപ്രദേശിലെ ലക്നൗവിലാണ് സംഭവം. ഉജാരിയോൻ സ്വദേശിയായ അഫ്സൽ സിദ്ദിഖി എന്ന യുവാവിനെതിരെയാണ് പരാതി. യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ഇതിന്റെ വീഡിയോകൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതിയുടെ പരാതിയിൽ പറയുന്നു.
ഗർഭിണിയായതിന് പിന്നാലെ കുഞ്ഞിനെ നശിപ്പിച്ചു കളയണമെന്നും, ഇസ്ലാം മതം സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് അഫ്സൽ ഈ പെൺകുട്ടിയെ ഉപദ്രവിച്ച് വന്നിരുന്നത്. പെൺകുട്ടിയുടെ പരാതിയിന്മേൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവാഹത്തിന്റെ മറവിൽ പെൺകുട്ടിയെ ചൂഷണം ചെയ്തുവെന്നാണ് പരാതി.
പ്രണയം നടിച്ച് പെൺകുട്ടിയെ പലയിടങ്ങളിലായി എത്തിച്ച് അഫ്സൽ പീഡിപ്പിക്കുകയായിരുന്നു. ഇതിനിടയിൽ ഇയാൾ രഹസ്യമായി വീഡിയോകൾ പകർത്തുകയും ഇത് കാണിച്ച് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഗർഭിണിയായതിന് പിന്നാലെ കുഞ്ഞിനെ നശിപ്പിക്കണമെന്നും, അല്ലെങ്കിൽ ഇസ്ലാം മതം സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പീഡനം.
ഇതോടെ പെൺകുട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു. പിന്നാലെ ഇയാൾ ദുബായിലേക്ക് മുങ്ങുകയും ചെയ്തു. ഇസ്ലാം മതം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഫ്സലിന്റെ കുടുംബാംഗങ്ങളും തന്നെ ഉപദ്രവിച്ചതായി പെൺകുട്ടി ആരോപിച്ചു. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഒരു ഫോൺ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതിൽ നിറയെ അശ്ലീല വീഡിയോകൾ ഉണ്ടായിരുന്നുവെന്നും, തെളിവായി കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു. അഫ്സലിനെ നാട്ടിൽ തിരികെ എത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരികയാണെന്നും ഗോമതി നഗർ ഇൻസ്പെക്ടർ ദീപക് പാണ്ഡെ അറിയിച്ചു.