സ്റ്റേഡിയത്തിൽ ആള് കയറില്ലെന്ന വിമർശനങ്ങൾക്ക് വായടപ്പിച്ച മറുപടി നൽകി അഹമ്മദാബാദിലെ ആരാധകർ. പൂഴിവാരിയെറിഞ്ഞാൽ താഴെ വീഴാത്ത രീതിയിൽ സ്റ്റേഡിയം ഇന്ന് നിറഞ്ഞു കവിഞ്ഞു.
ഇന്ത്യ- പാകിസ്താൻ സൂപ്പർ പോരാട്ടത്തിലാണ് അക്ഷാരാർത്ഥത്തിൽ നരേന്ദ്ര മോദി സ്‌റ്റേഡിയം നീല സാഗരമായത്. 1,32,000 കാണികളെയാണ് സ്റ്റേഡിയത്തിൽ ഉൾക്കൊള്ളാനാവുന്നത്. ത്രിവർണ പതാകയിൽ വന്ദേമാതരം മുഴക്കിയും താരങ്ങളുടെ പേരെടുത്ത് ആർപ്പുവിളിച്ചുമാണ് ഇന്ത്യൻ ടീമിന് കാണികൾ പ്രോത്സാഹനം നൽകിയത്. ഓരോ വിക്കറ്റ് വീണപ്പോഴും സ്‌റ്റേഡിയത്തിൽ ആവേശം അണപൊട്ടിയൊഴുകി
ലോകകപ്പിന്റെ ഉദ്ഘാടന ദിവസം മുതൽ സ്റ്റേഡിയത്തിലെത്തുന്ന കാണികളുടെ എണ്ണത്തെ സംബന്ധിച്ച് വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇന്ന് ഈ വിമർശനങ്ങളെ കാറ്റിൽ പറത്തിയാണ് സ്റ്റേഡിയത്തിലേക്ക് കാണികളെത്തിയത്. സംഘാടനത്തിലെ പിഴവാണ് കാണികൾ കുറയാൻ കാരണമെന്നാണ് വിമർശകർ പറഞ്ഞിരുന്നത്. ഇതിനുളള പൂർണ മറുപടിയായി തിങ്ങി നിറഞ്ഞ സ്റ്റേഡിയത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ ബിസിസിഐ പങ്കുവച്ചിരുന്നു.
🇮🇳 #CWC23 | #TeamIndia | #INDvPAK | #MeninBlue pic.twitter.com/6wDK7w5pPi
— BCCI (@BCCI) October 14, 2023
“>
സച്ചിൻ തെണ്ടുൽക്കർ, ദിനേശ് കാർത്തിക്, അനുഷ്‌ക ശർമ്മ, സുനിധി ചൗഹാൻ, അർജിത് സിംഗ്, ശങ്കർ മഹാദേവൻ ഉൾപ്പെടെയുളള വൻ താരനിരയാണ് മത്സരത്തിന് കാണികളായി എത്തിയിട്ടുളളത്.