വളരെ മോശമായ ഭാഷയിൽ അസുഖബാധിതനായ മന്ത്രിയേയും അന്തരിച്ച് മുൻ മുഖ്യമന്ത്രിയേയും അധിക്ഷേപിച്ച് മുൻമന്ത്രിയും എംഎൽഎയുമായ എം.എം. മണി. അസുഖ ബാധിതനായതിനെ തുടർന്ന് നിയമസഭയിലെത്താൻ സാധിക്കാത്ത പിജെ ജോസഫിനെയും മരിച്ചുപോയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയേയുമാണ് മണി അധിക്ഷേപിച്ചത്. പരിഹാസ ചുവയോടെ സംസാരിക്കുന്ന മണി ആദ്യാവസനം പി.ജെ ജോസഫിനെ അധിക്ഷേപിക്കുകയണ്. തുടർന്ന് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് പറയുന്നതിലും അധിക്ഷേപം നിറയ്‌ക്കുകയാണ്.
ജോസഫ് തൊടുപുഴക്കാരുടെ ഗതികേടാണ്, പി.ജെ. ജോസഫ് ജോസഫ് നിയമസഭയിൽ കാല് കുത്തുന്നില്ല. രോഗമുണ്ടെങ്കിൽ ചികിത്സിക്കുകയാണ് വേണ്ടത്. പി.ജെ. ജോസഫിന് ബോധവുമില്ല. ചത്താൽ പോലും കസേര വിടില്ലെന്നും അദ്ദേഹം പറഞ്ഞു. മുട്ടത്തു നടന്ന സിപിഎമ്മിന്റെ പൊതു പരിപാടിയിലായിരുന്നു എം.എം. മണിയുടെ അധിക്ഷേപ പ്രസംഗം.
‘തൊടുപുഴക്കാർ പുള്ളിയെ മന്ത്രിയാക്കാൻ വേണ്ടി വോട്ട് ചെയ്യുന്നവരാണ്. നല്ല ഭംഗിയായി കുളിപ്പിച്ചു കിടത്തുന്നുണ്ട്. ഇപ്പോൾ മകനെ ശരിയാക്കുന്നുണ്ടെന്ന കേട്ടത്. ആ ഏതേലും വരട്ടെ. എന്തോരു ദുര്യോഗമാണ്. തൊടുപ്പുഴക്കാരുടെ ജനാധിപത്യ ബോധം. ഇടുക്കിക്കാരാണെങ്കിൽ എടുത്തിട്ട് തൊഴിക്കും ഞാനാണെങ്കിൽ. എന്നെ കൈകാര്യം ചെയ്യുമെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. ഇവിടെ കുളവും വേണ്ടാ പൊക്കണവും വേണ്ട.
ഇവിടെ പി.ജെ ജോസഫും കോൺഗ്രസും പറയുന്നുണ്ട് ശബ്ദം എങ്കിലും കേൾക്കുന്നുണ്ടല്ലോ എന്ന്. ജോസഫിന് ശബ്ദമില്ല. പുള്ളി നിയമസഭയില്ലില്ല. വോട്ട് ചെയ്തവർ പറ. ഈ പഞ്ചായത്തുകാര് വോട്ട് ചെയ്തില്ലേ വാരികകോരി കൊടുത്തല്ലോ. വികസനത്തിന്റെ നായകൻ. അയ്യേ കേരളാ നിയമസഭയിൽ എത്ര ദിവസം വന്നു. ഒന്നോ രണ്ടോ ദിവസം വന്നുകാണും. കണക്കു വെച്ചാണ് സംസാരിക്കുന്നത്. ഇവിടെ മുഖ്യമന്ത്രി വന്ന് വ്യവസായ പാർക്ക് ഉദ്ഘാടനം ചെയ്യുകയാണ്. അപ്പോഴും പുള്ളി ഇല്ല. ബോധമൊട്ട് വന്നുമില്ല. എന്നാലോ ചത്താലും വിടത്തില്ല കസേര. പിന്നെ ഇപ്പം മകനെ ശരിയാക്കുന്നുണ്ടെന്നാ അശരീരി. അപ്പോ പാരമ്പര്യമായി തന്നെ കക്കൽ നടത്താമല്ലോ. പരമ്പര പരമ്പരയായി.
ഇതിപ്പോ വോട്ട് ചെയ്തവന്മാരെ പറഞ്ഞാൽ മതിയല്ലോ ഇതിൽ പരം നാണക്കേട്. നിങ്ങൾ ചോദിക്കണ്ടേ എന്താ നിയമസഭേൽ പോകാത്തെ എന്ന്, അതിന് പൊങ്ങുകേല. എന്നാലും വിടുവോ. ജിവൻ പോയാലും വിടത്തില്ല. ഒരുമാതിരി അലവലാതി ഏർപാട്. ഇയാളെപോലെയുള്ള ആളുകളെ തിരഞ്ഞെടുക്കുന്നവരെ പറഞ്ഞാൽ മതി. 60-ലും 91-ലും നിയമം സിപിഎം കൊണ്ടുവന്നതല്ല, നിന്റെയൊക്കെ മറ്റവന്മാർ കൊണ്ടുവന്നതാണ്. ആർ. ശങ്കർ, പട്ടം താണുപിള്ള, ഉമ്മൻ ചാണ്ടി എന്നിവരാണ്. പി.ജെ. ജോസഫിന്റെ വീട്ടിലേക്ക് വോട്ടേഴ്സ് മാർച്ച് നടത്തണം – എംഎം മണി പറഞ്ഞു.