ന്യൂഡൽഹി: ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ചേരും. തെലങ്കാന, മദ്ധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാന തിരഞ്ഞെടുപ്പുകളിലേയ്‌ക്കുള്ള സ്ഥാനാർത്ഥികളെ അന്തിമമാക്കുന്നതിനാണ് യോഗം ചേരുന്നത്. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് വൈകുന്നേരം ഏഴ് മണിക്കാണ് യോഗം നടക്കുക.
മദ്ധ്യപ്രദേശിലെ 136 സ്ഥാനാർത്ഥികളെയും രാജസ്ഥാനിലെ 41 സ്ഥാനാർത്ഥികളെയും ബിജെപി പ്രഖ്യാപിച്ചു. മദ്ധ്യപ്രദേശിൽ 230 സീറ്റുകളിലേക്ക് 136 പേരെയും രാജസ്ഥാനിൽ 200 സീറ്റുകളിലേക്ക് 41 സ്ഥാനാർത്ഥികളെയും ബിജെപി പ്രഖ്യാപിച്ചു. നിരവധി ലോക്സഭാ എംപിമാർക്കും കേന്ദ്രമന്ത്രിമാർക്കും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം നൽകിയിട്ടുണ്ട്.
ഛത്തീസ്ഗഡിൽ രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 20 സീറ്റുകളിലേക്കുള്ള ആദ്യഘട്ട തിരഞ്ഞെടുപ്പ് നവംബർ ഏഴിനും ബാക്കി 70 സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നവംബർ 17-നുമാണ് നടക്കുന്നതെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
മിസോറാമിൽ നവംബർ ഏഴിനാണ്് വോട്ടെടുപ്പ് നടക്കുന്നത്. മദ്ധ്യപ്രദേശിൽ നവംബർ 17,രാജസ്ഥാനിൽ നവംബർ 25, തെലങ്കാനയിൽ നവംബർ 30 എന്നിങ്ങനെയാണ് തിരഞ്ഞെടുപ്പ് നടക്കുക. എല്ലാ സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ ഡിസംബർ മൂന്നിന് നടക്കും.