ഗാസ : ഗാസയിലെ പല കുടുംബങ്ങളും കുട്ടികളുടെ അടക്കം കൈത്തണ്ടയിൽ പേരുകൾ പച്ചകുത്തുന്നതായി അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു . ആക്രമണത്തിനിടയിൽ പരിക്കേറ്റാലോ, കാണാതായാലോ തിരിച്ചറിയാൻ വേണ്ടിയാണ് ഇത്തരത്തിൽ പച്ചകുത്തുന്നത് .
എന്നാൽ പല ഇസ്ലാമിക പണ്ഡിതന്മാരും പുരോഹിതന്മാരും ശരീരത്തിൽ പച്ചകുത്തുന്നതിനെ എതിർത്ത് രംഗത്തെത്തിയിട്ടുണ്ട് . ഇസ്ലാമിൽ ഇത്തരത്തിൽ പച്ചകുത്തുന്നത് ഹറാമായി കണക്കാക്കുന്നു. അള്ളാഹു സൃഷ്ടിച്ച ശരീരത്തെ പരിഷ്കരിക്കാനോ മാറ്റാനോ ഇസ്ലാം അനുവദിക്കുന്നില്ലെന്നാണ് ഇസ്ലാം പണ്ഡിതരുടെ നിലപാട് .
“പച്ച കുത്തുകയോ , മുഖത്ത് നിന്ന് രോമം നീക്കം ചെയ്യുന്നവരെയും സുന്ദരികളെയും അള്ളാഹു ശപിച്ചിരിക്കുന്നു.” എന്നാണ് തീവ്ര ഇസ്ലാമിക് പ്രഭാഷകനായ സാക്കിർ നായിക്കിന്റെ അഭിപ്രായം . ഇവ ചെയ്യുന്നതിലൂടെ ഈ സ്ത്രീകൾ അള്ളാഹു സൃഷ്ടിച്ച സവിശേഷതകൾ മാറ്റുന്നുവെന്നും സക്കീൻ നായിക് പറയുന്നു.
ആക്രമണങ്ങളിൽ പലയിടത്തായി പോയ മക്കളെ കണ്ടെത്താനുള്ള മാർഗമായാണ് അറബി ഭാഷയിൽ പാലസ്തീനികൾ പേരുകൾ പച്ചകുത്തുന്നത് . എന്നാൽ ഇപ്പോൾ അതിനെയും മതത്തിന്റെ പേരിൽ എതിർക്കുകയാണ് മതമൗലികവാദികൾ .