മൂന്ന് പതിറ്റാണ്ടിന് ശേഷം വിപുലമായി ദസറ ആഘോഷിച്ച് ശ്രീനഗറിലെ ഹിന്ദുക്കൾ. കശ്മീരി പണ്ഡിറ്റ് വിഭാഗമാണ് നഗരത്തിൽ ആഘോഷങ്ങൾ സംഘടിപ്പിച്ചത്. ദസറയിലെ പ്രധാന ചടങ്ങായ രാവണ ദഹനവും സംഘടിപ്പിച്ചു.
വർഷങ്ങൾക്ക് ശേഷം ദസറ ശോഭയാത്രയും ശ്രീനഗറിൽ സംഘടിപ്പിച്ചു. 1989 ലാണ് അവസാനമായി ഇത്തരത്തിൽ ഒരു ശോഭയാത്ര സംഘടിപ്പിച്ചത്. സൈനിക കേന്ദ്രങ്ങളിൽ ദസറ ആഘോഷിക്കാറുണ്ടെങ്കിലും പതിറ്റാണ്ടുകൾക്ക് ശേഷമാണ് ശ്രീനഗറിലെ സിവിലിയൻ മേഖലയിൽ ഇത്തരത്തിൽ ഒരു ആഘോഷ പരിപാടി സംഘടിപ്പിക്കുന്നത്.
75 വർഷങ്ങൾക്ക് ശേഷം കശ്മീർ അതിർത്തിയിലെ ശാരദ ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ നടന്നു. വിഭജനത്തിന് ശേഷം ആദ്യമായാണ് കശ്മീരിലെ ശാരദാ ക്ഷേത്രത്തിൽ നവരാത്രി വിളക്കുകൾ തെളിയുന്നത്. 1947-ൽ ഗോത്രവർഗക്കാരുടെയും പാകിസ്താൻ ഭീകരരും ആക്രമണത്തില് ക്ഷേത്രം തകർന്നിരുന്നു. 2300 വർഷങ്ങൾ പഴക്കമുള്ള തീർത്ഥാടന കേന്ദ്രം വീണ്ടും സജീവമാക്കണമെന്നുള്ളത് കശ്മീരിലെ ഹിന്ദു സമൂഹത്തിന്റെ വളരെകാലമായുള്ള ആവശ്യമായിരുന്നു.