ന്യൂഡൽഹി: ചോദ്യത്തിന് കോഴ വിവാദത്തിൽ തൃണമൂൽ എം.പി മഹുവ മൊയ്ത്രയുടെ പേരിലുള്ള ആരോപണങ്ങൾ ഗുരുതരമാണെന്ന് പാർലമെന്ററി എത്തിക്‌സ് കമ്മിറ്റി. വിഷയത്തെ വലിയ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും എത്തിക്‌സ് കമ്മിറ്റി അറിയിച്ചു. പാർലമെന്റിൽ അദാനിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ചേർത്ത് തെറ്റായ ചോദ്യങ്ങൾ ചോദിക്കാൻ പണവും മറ്റ് വിലപിടിപ്പുള്ള സമ്മാനങ്ങളും കൈപ്പറ്റി എന്നതാണ് മൊയ്ത്രയ്‌ക്ക് മേലുള്ള ആരോപണങ്ങൾ.
ഗൗതം അദാനിയ്‌ക്കെതിരായി ചോദ്യങ്ങൾ ഉന്നയിക്കാൻ ഹിരാനന്ദാനി ഗ്രൂപ്പ് സിഇഓ ദർശൻ ഹരിനന്ദാനിയിൽ നിന്ന് പണം വാങ്ങിയതിന്റെ തെളിവുകൾ ഹിരാനന്ദാനി ഗ്രൂപ്പിന്റെ മുൻ ബിസിനസ് പങ്കാളിയും അഭിഭാഷകനുമായ ജയ് ആനന്ദ് ദെഹ്ദാറായ് സിബിഐക്ക് മുന്നിൽ ഹാജരാക്കുകയും പരാതി നൽകുകയും ചെയ്തു. ഇതിന് പിന്നാലെ ദെഹ്ദാറായ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ ബിജെപി എം.പി നിഷികാന്ത് ദുബെ വിഷയം പാർലമെന്റിന്റെ ശ്രദ്ധയിലും എത്തിച്ചു. വിദേശത്തായിരുന്നപ്പോഴും മൊയ്ത്ര പാർലമെന്റിന്റെ ലോഗിൻ ഉപയോഗിച്ചു എന്നും ദുബെ ആരോപിച്ചു. ഔദ്യോഗിക ഇമെയിൽ പാസ്‌വേർഡ മൊയ്ത്ര ദുബായിൽ ഉപയോഗിച്ചെന്നാണ് ദുബെ ആരോപിക്കുന്നത്.
വിഷയത്തിൽ തൃണമൂൽ കോൺഗ്രസ് കൃത്യമായി നിലപാട് എടുത്തിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ അദാനിയുടെ പേരിൽ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ മൊയ്ത്ര മുൻപന്തിയിലുണ്ടായിരുന്നു. അടിസ്ഥാന രഹിതമായി ആരോപരണങ്ങളെ തുടർന്ന് പലപ്പോഴും സഭ നിർത്തിവെയ്‌ക്കേണ്ടിയും വന്നിട്ടുണ്ട്. ജനപ്രാധിനിധ്യ അവകാശത്തെ സ്വന്തം താത്പര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയായിരുന്നു മൊയ്ത്ര. ബിസിനസ് ഗ്രൂപ്പുകളുടെ താത്പര്യം സംരക്ഷിക്കാനായി ഇവർ പാർലമെന്റിനെ വേദിയാക്കി എന്നതും വലിയ ഗുരുതര പ്രശ്‌നമായാണ് എത്തിക്‌സ് കമ്മിറ്റി കാണുന്നത്.