ടെൽഅവീവ്: ഇസ്ലാമിക് ജിഹാദ് ഭീകരർ പ്രയോഗിച്ച റോക്കറ്റ് ലക്ഷ്യംതെറ്റി പതിച്ച ഗാസയിലെ അൽഷിഫ ആശുപത്രി പ്രവർത്തിച്ചിരുന്നത് ഹമാസ് ഒളിത്താവളമായെന്ന് ഇസ്രായേൽ. ആശുപത്രിയുടെ ബേസ്മെന്റിൽ ഹമാസ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്ന താവളം പ്രവർത്തിച്ചിരുന്നതായും ഇസ്രായേൽ ആരോപിക്കുന്നു. ഇത് വിവരിക്കുന്ന വീഡിയോ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഇസ്രായേൽ പ്രതിരോധ സേനയും പങ്കുവെച്ചു.
ഗാസയിലെ ഏറ്റവും വലിയ ആശുപത്രി മാത്രമല്ല, ഏറ്റവും വലിയ ഹമാസ് ഒളിത്താവളം കൂടിയായിരുന്നു അൽഷിഫ ആശുപത്രിയെന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. ഇസ്രായേലിനെതിരെ ആക്രമണങ്ങൾ നടത്താൻ ആസൂത്രണം നടത്താനും ഹമാസ് ഭീകര നേതാക്കൾക്ക് ഒളിവിൽ പാർക്കാനുമാണ് ഈ കെട്ടിട സമുച്ഛയത്തിന്റെ ബേസ്മെന്റ് ഭാഗം ഉപയോഗിച്ചിരുന്നതെന്നും സൈന്യം പറഞ്ഞു. എന്നാൽ ആരോപണം തെറ്റാണെന്നായിരുന്നു ഹമാസിന്റെ പ്രതികരണം. ഇസ്രായേൽ നിർമ്മിച്ചെടുത്ത തെളിവുകൾ ഉപയോഗിച്ച് വാസ്ത വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതായി ഹമാസ് വക്താവ് എസ്സാത്ത് അൽ റഷീക്ക് തിരിച്ചടിച്ചു.
അതേസമയം ഗാസയിലെ ഹമാസ് കേന്ദ്രങ്ങളിലേക്കുള്ള ആക്രമണം ഇസ്രായേൽ ശക്തമാക്കി. മൂന്ന് ഭീകര താവളങ്ങളിലേക്ക് കഴിഞ്ഞ ദിവസം വ്യോമാക്രമണം നടത്തി. അതിർത്തിക്കുള്ളിൽ പ്രവേശിച്ച് ഗാസയിലെ റോക്കറ്റ് ലോഞ്ച്പോയിന്റുകൾ സൈന്യം തകർത്തിരുന്നു. പിന്നാലെയാണ് ഭീകര കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ കടുപ്പിച്ചത്. ഇസ്രായേൽ ആക്രമണത്തിൽ ഗാസയിലെ മൊബൈൽ നെറ്റ്വർക്ക് സംവിധാനം പൂർണമായും തകർന്നു. സേവനങ്ങൾ തടസപ്പെട്ടതായി ടെലികോം കമ്പനികളും അറിയിച്ചു.
യുദ്ധത്തിനെതിരെ ഐക്യരാഷ്ട്രസഭ കഴിഞ്ഞദിവസം പ്രമേയം പാസാക്കി. ജോർദാൻ അവതരിപ്പിച്ച പ്രമേയത്തെ 120 രാജ്യങ്ങൾ അനുകൂലിച്ചു. 12 രാജ്യങ്ങൾ എതിർത്തു. ഇന്ത്യ ഉൾപ്പെടെയൂള്ള 45 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു.
The Shifa Hospital is not only the largest hospital in Gaza but it also acts as the main headquarters for Hamas’ terrorist activity.
Terrorism does not belong in a hospital and the IDF will operate to uncover any terrorist infrastructure. pic.twitter.com/Ybpln5xQb2
— Israel Defense Forces (@IDF) October 27, 2023