ടെൽ അവീവ്: ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിന്റെ നാവിക കമാൻഡർ റാത്തേബ് അബു സാഹിബാൻ
കൊല്ലപ്പെട്ടു. ഗാസ സിറ്റിയിൽ കഴിഞ്ഞ ദിവസം രാത്രി നടന്ന വ്യോമാക്രമണത്തിലാണ് ഹമാസ് നേതാവ് വധിക്കപ്പെട്ടത്. വ്യോമാക്രമണത്തിന്റെ ദൃശ്യങ്ങൾ ഇസ്രായേലി പ്രതിരോധ സേനയായ ഐഡിഎഫ് സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചിട്ടുണ്ട്.
IDF says it eliminated the commander of Hamas's naval forces of the Gaza City Brigade, Rateb Abu Sahiban.
IDF claims Sahiban planned and commanded the naval penetration attempt that took place on October 24 in the area of the Zikim coast by sea. pic.twitter.com/raDBeaevhm
— Clash Report (@clashreport) October 28, 2023
സമുദ്രമാർഗേണ ഇസ്രായേലിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച ഹമാസ് ഗൂഢാലോചനയുടെ സൂത്രധാരനാണ് കൊല്ലപ്പെട്ട റാത്തേബ് അബു സാഹിബാൻ എന്നാണ് വിവരം. ഒക്ടോബർ 24ന് ഇസ്രായേലിലെ സിക്കിം തീരപ്രദേശം വഴിയാണ് ഹമാസ് നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ചത്. എന്നാൽ ഈ ശ്രമം ഐഡിഎഫ് പരാജയപ്പെടുത്തിയിരുന്നു.
നേരത്തെ ഹമാസ് വ്യോമാക്രമണ വിഭാഗം മേധാവിയെ ഇസ്രായേൽ വകവരുത്തിയിരുന്നു. അസെം അബു റക്കാബയെയാണ് ഇസ്രായേൽ വധിച്ചത്. ഒക്ടോബർ 7ന് നടന്ന ഹമാസ് ആക്രമണത്തിന്റെ കമാൻഡൻഡ് ആയിരുന്നു കൊല്ലപ്പെട്ട അസെം അബുവെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് അറിയിച്ചു. ഹമാസിന്റെ ഡ്രോൺ, പാരാഗ്ലൈഡ്, ആളില്ലാ ആക്രമണ വിമാനങ്ങൾ എന്നിവയുടെ ചുമതല റക്കാബയ്ക്കായിരുന്നു.