കൊൽക്കത്ത: തുടരെയുള്ള തോൽവിയ്‌ക്ക് ശേഷം പാകിസ്താന് ആശ്വാസ ജയം. ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി പാകിസ്താൻ നെടുവീർപ്പിട്ടു. ടോസ് ലഭിച്ച് ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് എല്ലാ വിക്കറ്റും നഷ്ടപ്പെടുത്തി 45.1 ഓവറിൽ 204 റൺസ് എടുത്തിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്താൻ 32.3 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം കുറിച്ചു. ഈ ജയത്തോടെ സ്കോർ ബോർഡിൽ അഞ്ചാം സ്ഥാനത്തേക്ക് പാകിസ്താൻ കയറിപ്പറ്റി.
അബ്ദുള്ള ഷെഫീഖ് (68), ഫഖർ സമാൻ (81) എന്നിവരാണ് പാകിസ്താന്റെ ടോപ് സ്കോറർമാർ. മെഹ്‌മദുള്ള(56), ലിറ്റൺ ദാസ്(45), ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ(43) എന്നിവരാണ് ബംഗ്ലാദേശിന് കരുത്തായത്. പാകിസ്താനു വേണ്ടി ഷഹീൻ അഫ്രീദിയും മുഹമ്മദ് വസീം ജൂനീയറും മൂന്ന് വിക്കറ്റ് വീതവും ഹാരിസ് റൗഫ് രണ്ട് വിക്കറ്റും എടുത്തു.
ഏഴ് മത്സരങ്ങളിൽ നിന്ന് പാകിസ്താനും ബംഗ്ലാദേശിനും 6 പോയിന്റ് വീതമാണ് ലഭിച്ചത്. എന്നാൽ, റൺറേറ്റിൽ മുന്നിലായതാണ് പാകിസ്താനെ തുണച്ചത്. ഇതോടെ സ്കോർ ബോർഡിൽ പാകിസ്താൻ 5-ാമതും ബംഗ്ലാദേശ് 9-ാമതുമായി. ഇന്നത്തെ ജയത്തോടെ സെമി ഫൈനൽ പ്രതീക്ഷയും നിലനിർത്താൻ പാക് ടീമിനായി.