ജറുസലേം: ഗാസയിൽ കുട്ടികളുടെ കളിസ്ഥലം റോക്കറ്റ് നിർമ്മിക്കുന്ന കേന്ദ്രമാക്കി മാറ്റി ഹമാസ് ഭീകരർ. വേദനാജനകമായ ദൃശ്യങ്ങൾ ഇസ്രായേൽ പ്രതിരോധ സേനയാണ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്. കുട്ടികളുടെ കളിസ്ഥലത്ത് വച്ച് റോക്കറ്റ് നിർമ്മിച്ചതിന്റെയും പരീക്ഷിച്ചതിന്റെയും ദൃശ്യങ്ങൾ വീഡിയോയിൽ കാണാൻ കഴിയും. എക്സിലൂടെയാണ് വീഡിയോ പങ്കുവെച്ചത്.
’ഗാസയിൽ ഇതാണ് നമ്മൾ കണ്ടത്, കുട്ടികളുടെ കളി സ്ഥലത്ത് ഹമാസ് ഭീകരരുടെ റോക്കറ്റ് പരീക്ഷണം. വിശ്വസിക്കണമെങ്കിൽ നിങ്ങൾ ഇത് കാണണം.’- വീഡിയോ പങ്കുവെച്ചു കൊണ്ട് ഐഡിഎഫ് കുറിച്ചു.
This is what we are finding in Gaza.
A building where children play is a Hamas rocket launching site.
You have to see it to believe it: pic.twitter.com/KmMxfbYj93— Israel Defense Forces (@IDF) November 6, 2023
വടക്കൻ ഗാസയിലെ കരയാക്രമണത്തില്‍ ഹമാസിന്റെ ശക്തി കേന്ദ്രം പിടിച്ചെടുത്തതായി ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു. ഹമാസുമായി ബന്ധപ്പെട്ട 450 കേന്ദ്രങ്ങൾ ഇതുവരെ തകര്‍ത്തു. ഹമാസിന്റെ നിരീക്ഷണ പോസ്റ്റുകള്‍, പരിശീലന ഗ്രൗണ്ടുകള്‍, തുരങ്കങ്ങള്‍ എന്നിവയടങ്ങിയ കോമ്പൗണ്ടാണ് ഇസ്രായേല്‍ പിടിച്ചെടുത്തത്. ഇവിടെയുണ്ടായിരുന്ന ഭീകരരെയും വക വരുത്തി.
ഗാസ പൂര്‍ണമായും ഇസ്രായേല്‍ സൈന്യം വളഞ്ഞിരിക്കുകയാണ്. കൂടാതെ ഹമാസിന്റെ പ്രത്യേക ഓപ്പറേഷനുകൾക്ക് നേതൃത്വം നൽകിയിരുന്ന ഭീകരൻ ജമാൽ മൂസയെ വ്യോമാക്രമണത്തിലൂടെ കൊലപ്പെടുത്തിയെന്നും ഇസ്രായേൽ പ്രതിരോധ സേന പ്രതിരോധസേന അറിയിച്ചു.