ആലപ്പുഴ: തന്റെ മരണത്തിന് ഉത്തരവാദി സംസ്ഥാന സർക്കാരാണെന്ന് വ്യക്തമാക്കി കർഷകൻ പ്രസാദ് ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ പുറത്ത്. ഞാൻ മരിക്കുകയാണെങ്കിൽ അതിന്റെ പൂർണ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാകുമെന്ന് കരഞ്ഞുകൊണ്ടാണ് പ്രസാദ് പറയുന്നത്. വിഷം കഴിക്കുന്നതും വീഡിയോയിലുണ്ട്.
” പ്രിയപ്പെട്ട നാട്ടുകാരെ ഞാൻ മരിക്കാൻ കാരണം കേരള സർക്കാരാണ്. തനിക്കുണ്ടായിരുന്ന വായ്പകൾ അടച്ചു തീർത്ത് 5 ലക്ഷത്തിന്റെ നെല്ലും സർക്കാരിന് കൊടുത്തിരുന്നു. എന്നിട്ട് അവർ നമ്മളെ ചതിച്ചു. എനിക്ക് നിങ്ങളോട് പറയാനുള്ളത് വായ്പകൾ അടയ്‌ക്കാൻ മാർഗമില്ലെങ്കിൽ അത് അടയ്‌ക്കരുത്.”
നെല്ല് സംഭരിച്ചതിന്റെ പിആർഎസ് വായ്പ സർക്കാർ തിരിച്ചടയ്‌ക്കാത്തതിനാൽ മറ്റ് വായ്പകൾ പ്രസാദിന് നിഷേധിച്ചിരുന്നു. താൻ പരാജയപ്പെട്ടു പോയെന്നും ആത്മഹത്യയ്‌ക്ക് മുമ്പ് അദ്ദേഹം പറഞ്ഞു. 25,000 രൂപയുടെ ലോണായിരുന്നു പ്രസാദിന് ബാങ്കിൽ ഉണ്ടായിരുന്നത്. എന്നാൽ അത് അദ്ദേഹം അടച്ചു തീർത്തിരുന്നു. ഇതിനുപുറമെ സർക്കാർ നെല്ല് സംഭരിച്ചതിന്റെ 5 ലക്ഷം രൂപയാണ് കുടിശ്ശിക വകയായി നൽകാനുണ്ടായിരുന്നത്. ഇത് അടച്ചു തീർക്കാത്തതിനാൽ മറ്റു വായ്പകൾ കർഷകന് നിഷേധിച്ചിരുന്നു. ഇതേ തുടർന്ന് മനംനൊന്താണ് കർഷകൻ ആത്മഹത്യ ചെയ്തത്.