ലക്നൗ: മുസ്ലീം പെൺകുട്ടികൾക്ക് പ്രത്യേക സ്കൂളുകൾ വേണമെന്ന് ജംഇയ്യത്ത് ഉലമ-ഇ-ഹിന്ദ് മൗലാന സയ്യിദ് അർഷാദ് മദനി. മുസ്ലീം പെൺകുട്ടികൾ ബോധപൂർവം ആക്രമിക്കപ്പെടുകയാണെന്നും അവർ പ്രത്യേക മുസ്ലീം സ്കൂളുകളിൽ പോകേണ്ടതുണ്ടെന്നും മൗലാന മദനി പറഞ്ഞു. ജംഇയ്യത്തുൽ ഉലമ ഇ ഹിന്ദ് ദിയോബന്ദിൽ സംഘടിപ്പിച്ച ഏകദിന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മൗലാന മദനി.
മുസ്ലീം പെൺകുട്ടികളെ മതം മാറ്റുന്നുണ്ട്. നമ്മുടെ പെൺകുട്ടികൾ ആക്രമിക്കപ്പെടുന്നു. അതിനാൽ മുസ്‌ലിംകൾ തങ്ങളുടെ പെൺമക്കൾക്കായി പ്രത്യേകം സ്‌കൂളുകളും കോളേജുകളും സ്ഥാപിക്കണം. അവിടെ വേണം പഠിപ്പിക്കാൻ മൗലാന മഅ്ദനി പറഞ്ഞു
കാസിംപുര മാർഗിലുള്ള മദനി മെമ്മോറിയൽ പബ്ലിക് സ്‌കൂളിൽ സംഘടിപ്പിച്ച ഏകദിന സമ്മേളനത്തിൽ പശ്ചിമ ഉത്തർപ്രദേശിലെ 17 ജില്ലകളിൽ നിന്നുള്ള 500-ഓളം ജംഇയ്യത്ത് പ്രതിനിധികൾ പങ്കെടുത്തിരുന്നു. ഇസ്രയേൽ-ഹമാസ് യുദ്ധത്തെ പലസ്തീൻ ജനതയുടെ സ്വാതന്ത്ര്യ പോരാട്ടം എന്നാണ് മൗലാന മദനി വിശേഷിപ്പിച്ചത്.