ന്യൂഡൽഹി : യാത്രക്കാർക്ക് 20 രൂപയ്ക്ക് ആഹാരം നൽകാനുള്ള പദ്ധതിയുമായി ഇന്ത്യൻ റെയിൽവേ . ദക്ഷിണേന്ത്യയിൽ നിന്നുള്ള പലതരം ഭക്ഷണങ്ങളും ഇതിൽ ഉൾപ്പെടുന്നു. എല്ലാത്തരം ഖിച്ഡി, ചോലെ-ഭാതുര , പാവ് ഭാജി, പൂരി-സബ്ജി എന്നിവയ്ക്കൊപ്പം ദക്ഷിണേന്ത്യൻ വിഭവങ്ങളും പാക്കറ്റിനുള്ളിൽ ലഭ്യമാകും.
ദീർഘദൂര യാത്ര നടത്തുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് റെയിൽവേയുടെ ഈ നടപടി ഏറെ ആശ്വാസമാകും. ഇതിനായി ഫുഡ് കമ്പനിയുമായി കരാറും ഒപ്പുവെക്കുന്നുണ്ട് . 64 റെയിൽവേ സ്റ്റേഷനുകളിലാണ് നിലവിൽ ഈ സൗകര്യം ആരംഭിക്കുക . ഇതിന്റെ വിജയത്തിന് ശേഷം എല്ലാ സ്റ്റേഷനുകളിലും പദ്ധതി പ്രകാരം ഭക്ഷണ പാക്കറ്റുകൾ നൽകും.
ഇത് ആദ്യം 6 മാസത്തേക്ക് ട്രയൽ ആയാണ് തുടങ്ങുക . ജനറൽ ബോഗിയിലെ യാത്രക്കാർക്കാകും ഈ പദ്ധതിയുടെ പരമാവധി പ്രയോജനം ലഭിക്കുന്നത് . കാരണം സ്റ്റേഷനിലെ ഭക്ഷണശാല ജനറൽ ബോഗിക്ക് മുന്നിൽ മാത്രമായിരിക്കും സജ്ജീകരിക്കുക. അതിനാൽ ഭക്ഷണം വാങ്ങാൻ യാത്രക്കാർക്ക് പ്ലാറ്റ്ഫോമിൽ അധികദൂരം നടക്കേണ്ടിവരില്ല.