എറണാകുളം: കരുവന്നൂർ ബാങ്ക് കള്ളപ്പണക്കേസിൽ മുഖ്യപ്രതി പി സതീഷ്‌കുമാറിന്റെ ജാമ്യാപേക്ഷ തള്ളി. കലൂർ പിഎംഎൽഎ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഉന്നത രാഷ്‌ട്രീയ ബന്ധങ്ങളുള്ള സതീഷ് കുമാർ ഹവാല ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നും, നേതാക്കൾക്ക് പണം നൽകിയെന്നും ഇഡി കോടതിയിൽ വാദിച്ചിരുന്നു.
അതേസമയം കണ്ടല ബാങ്ക് തട്ടിപ്പ് കേസിൽ സിപിഐ നേതാവ് എൻ. ഭാസുരാംഗന്റെ മകൻ അഖിൽജിത്ത് ജാമ്യ ഹർജി നൽകി. കേസിൽ പങ്കില്ലെന്നാണ് അഖിൽജിത്തിന്റെ വാദം. ഇഡിക്കെതിരായ പെരിങ്ങണ്ടൂർ ബാങ്കിന്റെ പരാതിയിൽ ഉത്തരവ് ഡിസംബർ ഒന്നിലേക്ക് മാറ്റി.