വയനാട്: കൽപറ്റയിൽ സ്വകാര്യ ആശുപത്രിയിൽവച്ച് യുവാവ് മരിച്ചത് ചികിത്സാ പിഴവെന്ന് ബന്ധുക്കൾ. ആരോപണത്തെ തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിന് അയച്ചു. ചോലിക്കര സ്വദേശി സ്റ്റബിൻ ജോണിന്റെ മൃതദേഹമാണ് പോസ്റ്റുമോർട്ടത്തിന് അയച്ചത്.
ഡിസംബർ ഒന്നിന് കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു യുവാവ് മരിച്ചത്. മൂക്കിൽ ദശയുമായി രാവിലെയാണ് യുവാവ് ആശുപത്രിയിൽ എത്തിയത്. എന്നാൽ ആറരയോടെ മരിക്കുകയായിരുന്നു. 12 മണിയ്‌ക്ക് അനസ്തേഷ്യ നൽകിയതിന് ശേഷമാണ് സ്റ്റബിന്‍റെ നില വഷളായതെന്നും ബന്ധുക്കൾ പറഞ്ഞു.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തിൽ ബന്ധുക്കൾ കളക്ടർ, എസ്.പി, ഡി.എം.ഒ, ആരോഗ്യ മന്ത്രി എന്നിവര്‍ക്ക് പരാതി നൽകിയിട്ടുണ്ട്.