ന്യൂഡൽഹി: എയർ ബസുമായുള്ള കരാർ പുനക്രമീകരിച്ച് എയർ ഇന്ത്യ. 250 എയർക്രാഫറ്റുകൾ നിർമ്മിക്കാൻ നൽകിയ ഓഡറിലാണ് മാറ്റം കൊണ്ടുവന്നത്. ഉചിതമായ മാറ്റങ്ങൾ ഉൾക്കെള്ളിക്കാൻ വേണ്ടിയാണ് ഓർഡറിൽ പരിഷ്കാരങ്ങൾ കൊണ്ടുവന്നിരിക്കുന്നത് എന്ന് ടാറ്റയുടെ വക്താവ് വാർത്താ ഏജൻസിയോട് പറഞ്ഞു.
140 എ 320 നിയോ, 70 എ 321 നിയോ വിമാനങ്ങൾ ഉൾപ്പെടെ 210 നാരോബോഡി എ 320 ഫാമിലി എ 1350 ,എ350900 ഉം 34 എ3501000 ഉം ഉൾപ്പെടെ 250 വിമാനങ്ങൾക്കാണ് കരാർ. 2022 ജനുവരിയിൽ എയർ ഇന്ത്യയുടെ നിയന്ത്രണം ഏറ്റെടുത്ത ശേഷം ആദ്യം 70 ബില്യൺ ഡോളറിന് എയർബസിൽ നിന്നും ബോയിംഗിൽ നിന്നും 470 വിമാനങ്ങൾക്കായി ഓർഡർ നൽകിയിരുന്നു.
കഴിഞ്ഞ വർഷം ടാറ്റാ ഏറ്റെടുത്ത ശേഷം നിരവധി നിർണായകമാറ്റങ്ങളാണ് എയർ ഇന്ത്യയിൽ കൊണ്ടുവന്നത്. ലോഗോയിൽ ഉൾപ്പടെ സമൂലമായ മാറ്റങ്ങളാണ് ടാറ്റ എയർഇന്ത്യയിൽ വരുത്തിയിരിക്കുന്നത്.