ലക്നൗ: എട്ടാം തരത്തിന് ശേഷം മുസ്ലീം പെൺകുട്ടികളെ ആൺകുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ പഠിപ്പിക്കരുതെന്ന് ജംഇയ്യത്തുൽ ഉലമ ഇ ഹിന്ദ് തലവൻ മൗലാന സയ്യിദ് അർഷാദ് മദനി. ഒന്നിച്ചുള്ള സ്കൂളുകളിൽ പഠിച്ചാൽ അവർ ഇസ്ലാമിക രീതിയിൽ നിന്ന് മാറി പോകാൻ സാധ്യതയുണ്ട്. അതിനാൽ പെൺകുട്ടികൾക്ക് നഴ്‌സറി മുതൽ ഹൈസ്‌കൂൾ വരെ ഇസ്‌ലാമിക വിദ്യാഭ്യാസം നൽകാൻ പ്രത്യേകം സ്ഥാപനങ്ങൾ തുടങ്ങണമെന്നും മദനി ഉലമകളോട് ആഹ്വാനം ചെയ്തു.
പെൺകുട്ടികൾ മതം മാറി പോകുന്നത് തടയാൻ ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടുതലായി സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്. അങ്ങനെ മതം വിശ്വാസം സംരക്ഷിക്കാൻ കഴിയുമെന്നും മദനി പറഞ്ഞു. കഴിഞ്ഞ ദിവസം ലക്നൗവിൽ നടന്ന ജംഇയ്യത്തുൽ ഉലമയുടെ സമ്മേളനത്തിലാണ് മൗലാന സയ്യിദ് അർഷാദ് മദനി ഇത്തരത്തിലുള്ള പരാമർശം നടത്തിയത്.