കൊൽക്കത്ത ; രാജ്യത്തെയും , കേന്ദ്രസർക്കാരിനെയും അധിക്ഷേപിച്ച ഇടതുപക്ഷ പ്രവർത്തക അരുന്ധതി റോയ്, നടൻ പ്രകാശ് രാജ് എന്നിവർക്കെതിരെ കൊൽക്കത്ത ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തു . കേന്ദ്ര സർക്കാരിനെ ഫാസിസ്റ്റ് എന്ന് ഇരുവരും വിശേഷിപ്പിച്ചതായി ഹർജിയിൽ പറയുന്നു . പശ്ചിമ ബംഗാളിൽ നിന്നുള്ള അഭിഭാഷകയായ മിതാ ബാനർജിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
പ്രകാശ് രാജും അരുന്ധതി റോയിയും തങ്ങളുടെ പ്രസ്താവനകളിൽ ഇന്ത്യയെ ‘ഹിന്ദു ഫാസിസ്റ്റ് എന്റർപ്രൈസ്’ എന്ന് വിളിച്ചതായി ഹർജിയിൽ പറയുന്നു. ഈ പ്രസ്താവനകൾ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും ഹാനികരമാണെന്നും ഈ പ്രസ്താവനകൾ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്യാൻ കോടതി നിർദേശിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
കൽക്കട്ട ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസ് ടി എസ് ശിവഗണം, ജസ്റ്റിസ് ഹിരൺമോയ് ഭട്ടാചാര്യ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത് . “ഈ വർഷം ജൂണിൽ അരുന്ധതി റോയ് ‘അൽ ജസീറ’യ്‌ക്ക് ഒരു അഭിമുഖം നൽകിയിരുന്നു . ഇതിലാണ് ഇന്ത്യ ഒരു ഹിന്ദു ഫാസിസ്റ്റായി മാറിയെന്ന് പറഞ്ഞത് . ഒസാമ ബിൻ ലാദൻ നടത്തിയിരുന്ന തീവ്രവാദ സംഘടനയായ അൽ ഖ്വയ്ദയുടെ മുഖപത്രം പോലെയുള്ള ‘അൽ ജസീറ’ പോലൊരു ചാനലിനോട് എങ്ങനെ ഇത്തരം കാര്യങ്ങൾ പറയാൻ കഴിയുമെന്നും മിതാ ബാനർജി പറയുന്നു. കേസിന്റെ അടുത്ത വാദം 2024 ജനുവരി 20-ന് കേൾക്കും.