ലക്നൗ : ബലാത്സംഗക്കേസിൽ പ്രതിയായ യുവാവിനെ മർദ്ദിച്ചവർക്കെതിരെ കേസ് . ഇരയായ സ്ത്രീയുടെ കുടുംബാംഗങ്ങളാണ് വിജേന്ദ്ര എന്ന യുവാവിനെ ആക്രമിച്ചത് .
പീഡനത്തിനിരയായ യുവതി ഡിസംബർ 10 ന് രാജ്പുര പോലീസ് സ്റ്റേഷനിലെത്തി വിജേന്ദ്രയ്ക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തിരുന്നു . നവംബർ 30 ന് വിജേന്ദ്ര തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത് . തുടർന്ന് വിജേന്ദ്രയ്ക്കെതിരെ പോലീസ് ബലാത്സംഗത്തിന് കേസെടുത്തു.
എന്നാൽ ഇതിനു പിന്നാലെ യുവതിയുടെ വീട്ടുകാർ വിജേന്ദ്രയെ പിടികൂടുകയും ചെരിപ്പുകൊണ്ട് മർദ്ദിക്കുകയും , മൂത്രം കുടിപ്പിക്കുകയും ചെയ്തു . ഇതിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു.തന്നെ പിടികൂടിയപ്പോൾ വീഡിയോ വൈറലാക്കാതിരിക്കാനും മോചിപ്പിക്കാനും യുവതിയുടെ വീട്ടുകാർ രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നതായി വിജേന്ദ്ര പോലീസിനോട് പറഞ്ഞു. നിലവിൽ പോലീസ് അറസ്റ്റ് ചെയ്ത വിജേന്ദ്രയെ റിമാന്റ് ചെയ്തു.