മുംബൈ: മഹാരാഷ്‌ട്രയിൽ 13 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മാസങ്ങൾക്ക് ശേഷമാണ് സംസ്ഥാനത്ത് രോഗികൾ വീണ്ടും റിപ്പോർട്ട് ചെയ്യാൻ ആരംഭിച്ചത്. കൊറോണക്കെതിരെ നിരീക്ഷണം ശക്തമാക്കണമെന്നാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
മഹാരാഷ്‌ട്രയിൽ നിലവിൽ 24 കേസുകളാണുള്ളത്. അതിൽ 19 എണ്ണം മുംബൈയിൽ നിന്നാണെന്നാണ് സംസ്ഥാനത്തിന്റെ കൊറോണ റിപ്പോർട്ടിൽ പറയുന്നത്. രോഗബാധിതരാരും ആശുപത്രിയിൽ അഭയം പ്രാപിച്ചിട്ടില്ല. സംസ്ഥാനത്തിന്റെ പ്രതിവാര റിപ്പോർട്ട് അനുസരിച്ച്, നവംബർ 22 മുതൽ 27 വരെ എട്ട് കേസുകൾ ആണ് ഉണ്ടായിരുന്നത്. നവംബർ 28 മുതൽ ഡിസംബർ 4 വരെ 14 ആയി ഉയർന്നു. ഡിസംബർ 5 മുതൽ 11 വരെ പ്രതിവാര കേസുകളുടെ എണ്ണം 22 ആയും ഉയർന്നു.