റായ്പൂർ (ഛത്തീസ് ഗഡ്): അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മുൻ നക്സലിനെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തി. ഈ വർഷമാദ്യം കീഴടങ്ങിയതിന് ശേഷം,കൂടുതൽ സുരക്ഷിതനാകുമെന്ന് കരുതി അധികൃതർ ബീജാപൂർ ജില്ലാ ആസ്ഥാനത്തേക്ക് മാറ്റിയ മുൻ നക്സൽ ആണ് കൊല്ലപ്പെട്ടത് .
കീഴടങ്ങുന്നതിന് മുമ്പ് മാവോയിസ്റ്റ് മിലിഷ്യ പ്ലാറ്റൂൺ വിഭാഗത്തിന്റെ കമാൻഡറായിരുന്ന 27 കാരനെ ആണ് മാർക്സിസ്റ്റ് ഭീകരർ കൊലപ്പെടുത്തിയത്.
കിഷൻ കുർസം എന്നയാൾ തന്റെ ഗ്രാമത്തിൽ നിന്ന് ജില്ലാ ആസ്ഥാനത്തേക്ക് അപകടത്തിൽ പെട്ട ഒരാളെ കൊണ്ടുപോകുമ്പോൾ മാവോയിസ്റ്റുകൾ ആംബുലൻസ് തടഞ്ഞ് തട്ടിക്കൊണ്ടുപോയി. പിന്നീട് ഇയാളുടെ മൃതദേഹം റോഡരികിൽ കണ്ടെത്തി.
ബിജാപൂർ ജില്ലാ ആസ്ഥാനത്ത് നിന്ന് 10 കിലോമീറ്റർ അകലെയുള്ള മങ്കേലി ഗ്രാമത്തിൽ നിന്നുള്ളയാളാണ് കുർസം. നാല് വർഷം മുമ്പാണ് ഇയാൾ മാവോയിസ്റ്റുകളിൽ ചേർന്നത്. ഈ വർഷമാദ്യം കീഴടങ്ങിയതിന് ശേഷം, ബീജാപൂർ ജില്ലാ ആസ്ഥാനത്തേക്ക് കൂടുതൽ സുരക്ഷിതനാകുമെന്ന് കരുതി അധികൃതർ അദ്ദേഹത്തെ മാറ്റി.
ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ ശനിയാഴ്ച വൈകുന്നേരം ഇയാളുടെ അമ്മാവൻ ഉൾപ്പെടുന്ന ഒരു സംഘം മാവോയിസ്റ്റുകൾ ആണ്കൊലപ്പെടുത്തിയതെന്നു ഉദ്യോഗസ്ഥർ പറഞ്ഞു.
പോലീസ് പറയുന്നതനുസരിച്ച് , തന്റെ ഗ്രാമത്തിൽ തനിക്ക് അറിയാവുന്ന ആളുകൾ ഒരു അപകടത്തിൽ പെട്ടതറിഞ്ഞ കുർസാം ശനിയാഴ്ച രാവിലെ ആംബുലൻസ് ഏർപ്പാട് ചെയ്തു, എന്നിട്ട് ഗ്രാമത്തിൽ പോയി അപകടത്തിൽപ്പെട്ട ആളെ ബീജാപൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു.
ഇവിടെ വെച്ച് ഭീകരർ ചികിത്സ ആവശ്യമുള്ള മറ്റൊരു ഇരയുണ്ടെന്ന് അദ്ദേഹത്തോട് പറഞ്ഞു, അതിനുശേഷം അദ്ദേഹം ആംബുലൻസ് ഗ്രാമത്തിലേക്ക് തിരികെ കൊണ്ടുപോകുകയും രണ്ടാമത്തെ ആളിനെ എടുക്കുകയും ചെയ്തു. ഗ്രാമത്തിൽ നിന്ന് ആശുപത്രിയിലേക്കുള്ള വഴിയിലാണ് മാവോയിസ്റ്റുകളുടെ ഒരു സംഘം ആംബുലൻസ് തടഞ്ഞത്.
ബീജാപൂർ ജില്ലാ ആസ്ഥാനത്ത് നിന്ന് ഏഴ് കിലോമീറ്റർ അകലെയുള്ള ഗോർണ ഗ്രാമത്തിന് സമീപം അവരുടെ ആംബുലൻസ് എത്തിയപ്പോൾ, മാവോയിസ്റ്റുകളുടെ ഒരു മാർക്സിസ്റ്റ് ഭീകരസംഘം അവരുടെ വാഹനം തടഞ്ഞു. തുടർന്ന് കിഷന്റെ അമ്മാവൻ രാജുവും മറ്റ് നാല് പേരും ചേർന്ന് അവനെ ആംബുലൻസിൽ നിന്ന് വലിച്ചിറക്കി അവരോടൊപ്പം കൊണ്ടുപോയി. കഴുത്ത് മുറിച്ച നിലയിലാണ് മൃതദേഹം പിന്നീട് അതേ ഗ്രാമത്തിന് പുറത്തുള്ള റോഡിൽ കണ്ടെത്തിയത്,” പോലീസ് പറഞ്ഞു.