പ്രധാനമന്ത്രി നരേന്ദ്രമോദിയാണോ കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുലാണോ ഏറ്റവും കൂടുതൽ ജനകീയൻ എന്നത് സംബന്ധിച്ച് നടത്തിയ സർവെ ഫലം പുറത്ത്. എബിപി ന്യൂസ് സീ വോട്ടർ ഏജൻസിയുമായി ചേർന്ന് നടത്തിയ സർവെയുടെ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. 10 സംസ്ഥാനങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചാണ് സർവെ നടത്തിയത്. സർവെ ഫലം ഇന്നലെ വൈകുന്നേരം എബിപി ന്യൂസിലൂടെ പുറത്തുവിടുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ജനസമ്മതിയിൽ രാഹുലിനെക്കാൾ മുമ്പിലെന്നാണ് സർവെ വ്യക്തമാക്കുന്നത്. രാഹുലിനുള്ളതിനേക്കാൾ ഇരട്ടിയോളമാണ് നരേന്ദ്രമോദിക്കുള്ള സ്വീകാര്യത. സർവെയിൽ പങ്കെടുത്ത 59 ശതമാനം ജനങ്ങളും തങ്ങൾ നരേന്ദ്രമോദിയെ പിന്തുണക്കുന്നതായി അഭിപ്രായപ്പെട്ടു. കേവലം 32 ശതമാനം മാത്രമാണ് രാഹുലിനുള്ള പിന്തുണ. 4 ശതമാനം പേർ ഇരുവരെയും പിനന്തുണക്കില്ലായെന്ന് അറിയിക്കുമ്പോൾ 5ശതമാനം പേർ അഭിപ്രായം തുറന്നുപറയാൻ കൂട്ടാക്കിയില്ല.
ഛത്തീസ്ഗഡ്, കർണാടക, മദ്ധ്യപ്രദേശ്, തെലങ്കാന, ബീഹാർ, മഹാരാഷ്ട്ര, പഞ്ചാബ്, ബംഗാൾ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള സമ്പൂർണ ഫലം എബിപി ഉടൻ പുറത്തുവിടും.