500 വർഷത്തെ പോരാട്ടങ്ങൾക്കൊടുവിൽ അയോദ്ധ്യ പ്രാണപ്രതിഷ്ഠയ്ക്ക് ഒരുങ്ങുകയാണ് . പ്രധാന ക്ഷേത്രത്തിന്റെ ശ്രീകോവിലിലാണ് ശ്രീരാമദേവനെ പ്രതിഷ്ഠിക്കുക . ക്ഷേത്രത്തിൽ ഋഷിമാരെയും ദർശിക്കാനാകും . പ്രധാന രാമക്ഷേത്രത്തിന് പുറമെ മറ്റ് ഏഴ് ദേവന്മാരുടെയും ദേവതകളുടെയും ക്ഷേത്രങ്ങളും ഇവിടെ നിർമ്മിക്കപ്പെടുന്നു. ഇത് ക്ഷേത്ര സമുച്ചയത്തിന്റെ ഭംഗി വർധിപ്പിക്കും. ആത്മീയ പ്രാധാന്യമുള്ള ക്ഷേത്രങ്ങൾക്ക് പ്രധാന ക്ഷേത്രത്തിൽ നിന്ന് അൽപ്പം മാറി സ്ഥലം നൽകിയിട്ടുണ്ട്. ഇവയിൽ മഹർഷി വാൽമീകി ക്ഷേത്രം, മഹർഷി വസിഷ്ഠ ക്ഷേത്രം, മഹർഷി വിശ്വാമിത്ര ക്ഷേത്രം, മഹർഷി അഗസ്ത്യ ക്ഷേത്രം, നിഷാദ് രാജ്, മാതാ ശബരി, ദേവി അഹല്യ ക്ഷേത്രം എന്നിങ്ങനെ ത്രേതായുഗ പ്രധാന്യം വിളിച്ചോതുന്ന ക്ഷേത്രങ്ങളുമുണ്ട്.
അയോദ്ധ്യയിൽ ലക്ഷക്കണക്കിന് കോടി രൂപയുടെ പദ്ധതിക്ക് സർക്കാർ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. വലിയ രാമക്ഷേത്രത്തിന് ദീർഘചതുരാകൃതിയിലുള്ള ചുറ്റുമതിലുണ്ടാകും. .നാല് കോണുകളും സൂര്യദേവൻ, ഭഗവതി, ഗണപതി , ശിവൻ എന്നിവർക്കായി സമർപ്പിക്കും. തെക്കുഭാഗത്ത് ഹനുമാൻ ക്ഷേത്രം ഉണ്ടാകും. വടക്കേ മൂലയിൽ അന്നപൂർണ മാതാ ക്ഷേത്രം നിർമ്മിക്കും. അയോദ്ധ്യയിലെ കുബേർ തിലയിലാണ് ജടായു വിഗ്രഹം സ്ഥാപിച്ചിരിക്കുന്നത്.
രാമക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ ഭക്തർക്ക് ഈ ക്ഷേത്രങ്ങൾ സന്ദർശിക്കാൻ കഴിയും. പാതയോരങ്ങളിൽ ശ്രീരാമൻ സൂര്യവംശിയായതിന്റെ പ്രതീകമായ സൂര്യസ്തംഭങ്ങൾ സ്ഥാപിക്കുന്നു. റാംപത്ത്, ഭക്തിപഥ്, ധരംപഥ്, ശ്രീരാമജന്മഭൂമി പാത എന്നിവയും തയ്യാറായി. രണ്ടര ഏക്കറിലാണ് രാമക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. എന്നാൽ അതിനോട് ‘പരിക്രമ പാത’ കൂടി ചേർത്താൽ സമുച്ചയം മുഴുവൻ 70 ഏക്കറായി മാറും. മൂന്ന് നിലകളുള്ള ഇതിന്റെ ഉയരം 162 അടിയായിരിക്കും . രാംലാലയെ ദർശിക്കാൻ ഓരോ ഭക്തനും 15 മുതൽ 20 സെക്കൻഡ് വരെ മാത്രമേ ലഭിക്കൂ. ഒരേസമയം 25,000 ഭക്തർക്ക് ദർശനം നടത്താം.