ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ നിന്നും വൻ ആയുധശേഖരം പിടിച്ചെടുത്ത് ഇന്ത്യൻ സൈന്യം. ഇന്ത്യൻ സൈന്യത്തിന്റെ റോമിയോ ഫോഴ്സിന്റെയും ജമ്മു-കശ്മീർ പോലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിന്റെയും നേത്യത്വത്തിൽ കസ്ബ്ലാരി എന്ന സ്ഥലത്തു നടത്തിയ പരിശോധനയിലാണ് ആയുധ ശേഖരം പിടിച്ചെടുത്തത്. പിടിച്ചെടുത്ത ആയുധങ്ങൾ പിന്നീട് ഒഴിഞ്ഞ പ്രദേശത്ത് വച്ച് നശിപ്പിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.
കൂടാതെ കഴിഞ്ഞ ദിവസം പൂഞ്ചിലെ മെഹന്ധറിൽ ഇന്ത്യൻ സൈന്യവും കശ്മീർ പോലീസും നടത്തിയ മറ്റൊരു പരിശോധനയിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് നിരവധി ആയുധങ്ങൾ പിടിച്ചെടുത്തിരുന്നു. ജമ്മു മേഖല കേന്ദ്രീകരിച്ച് ഭീകരർ അവരുടെ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സൈന്യവും സ്പെഷ്യൽ പോലീസ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മെഹന്ധറിലെ ഒളിത്താവളത്തിൽ നിന്നും ആയുധ ശേഖരം പിടിച്ചെടുത്തത്.
വിദേശ മുദ്രയടങ്ങിയ മൂന്ന് തോക്കുകളും ഗ്രനേഡുകളുമടക്കമുള്ള സ്ഫോടക വസ്തുക്കളാണ് പരിശോധനയിൽ പിടിച്ചെടുത്തത്. ഭീകരാക്രമണങ്ങൾ നടത്താൻ ലക്ഷ്യമിട്ട് സൂക്ഷിച്ചിരുന്ന ആയുധങ്ങളാണ് പിടിച്ചെടുത്തതെന്ന് സൈന്യം അറിയിച്ചു.
In continuation of relentless operations against terror in Jammu region, an intelligence based joint operation by #IndianArmy and #JKP has led to the recovery of 03 pistols with foreign markings, 06 magazines, 64 rounds of 9mm ammunition and 04 grenades from a hideout in #Mendhar… pic.twitter.com/O7HoKkY6Tb
— White Knight Corps (@Whiteknight_IA) December 29, 2023
“>