ബെംഗളൂരു / ചിത്രദുർഗ: ജീർണ്ണിച്ച വീട്ടിൽ അഞ്ച് അസ്ഥികൂടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ സമീപവാസികൾ അവരവരുടെ വീടുകൾ പൂട്ടി നാടുവിടുന്നു.ചിത്രദുർഗയിലെ ചല്ലക്കെരെ ഗേറ്റിന് സമീപം ജയിൽ റോഡിലെ ജീർണിച്ച വീട്ടിൽ നിന്നാണ് അഞ്ച് അസ്ഥികൂടങ്ങൾ കണ്ടെത്തിയത്.
എപ്പോഴും തിരക്കേറിയ പ്രദേശമായിരുന്ന ജില്ലാ ജയിൽ റോഡിൾ ഇപ്പോൾ പോലീസും മാദ്ധ്യമങ്ങളും കയറിയിറങ്ങുകയാണ്. ഇതുകൊണ്ട് സമീപവാസികൾ അവരവരുടെ വീടുകൾ പൂട്ടി നാടുവിടുന്നതായി കന്നഡ മാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
തകർന്ന വീടിന്റെ അയൽവാസികൾ നിരന്തരമായ ചോദ്യം ചെയ്യലിൽ ആശങ്കയിലായതോടെ വീടുകൾ പൂട്ടി സമീപ നഗരങ്ങളിലേക്ക് താമസം മാറിയിരിക്കുന്നത്.അസ്ഥികൂടം കണ്ടെത്തിയതിനെ തുടർന്ന് ഭീതിയിലായ ഈ പ്രദേശത്തേക്ക് മറ്റുള്ളവർ വരുന്നുമില്ല. ദിവസവും രാവിലെയും വൈകുന്നേരവും വ്യായാമത്തിനായി ഈ റോഡിലൂടെ ആളുകൾ നടന്നുപോയിരുന്നു. എന്നാൽ, സംഭവം പുറത്തായതോടെ ഇവരും ഭീതിയിലാണ്. ഈ റോഡിന്റെ അറ്റത്ത് ബാറുകളും റസ്റ്റോറന്റുകളും ഉണ്ടെന്നും ഇടപാടുകാർ അവിടേക്കും വരുന്നില്ലെന്നും പറയുന്നു.
അതിനിടെ ആ വീട്ടിലുണ്ടായിരുന്ന വളർത്തുനായയുടെ മരണം സ്ഥിരീകരിച്ചു. തകർന്ന വീട്ടിൽ അഞ്ച് പേരുടെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നതിനിടെയാണ് വീട്ടിൽ വളർത്തിയ നായയെ ചത്ത നിലയിൽ കണ്ടെത്തിയത്.
അതെ സമയം ഒരു പുതിയ സംഭവ വികാസത്തിൽ മരിച്ച ജഗന്നാഥ് റെഡ്ഡിയുടെ മകൻ നരേന്ദ്ര റെഡ്ഡിക്കെതിരെ കവർച്ചയ്ക്ക് കേസെടുതിരുന്നതായി തെളിവുകൾ ലഭിച്ചിട്ടുണ്ട്. 2013ൽ ഒരു സ്വകാര്യ കമ്പനിയിൽ എഞ്ചിനീയറായിരുന്നു നരേന്ദ്ര റെഡ്ഡി. അതേ വർഷം ബിദാദിക്ക് സമീപം ഒരു വാഹനം തടഞ്ഞുനിർത്തി കവർച്ച ചെയ്ത കേസിൽ പെട്ടിട്ടുണ്ട്. നരേന്ദ്രൻ തന്റെ സുഹൃത്തുക്കളോടൊപ്പം കവർച്ച കേസിൽ ഏതാനും ദിവസം ജയിലിൽ കിടന്നു. 2019ൽ നരേന്ദ്ര റെഡ്ഡിക്കെതിരായ കേസിൽ മനംനൊന്ത് കുടുംബം മരണക്കുറിപ്പ് എഴുതി ആത്മഹത്യ ചെയ്തതായി സംശയിക്കുന്നു എന്നും വാർത്തകൾ പരക്കുന്നുണ്ട്.
തകർന്ന വീട്ടിൽ അഞ്ചുപേരുടെ അസ്ഥികൂടം കണ്ടെത്തിയെന്ന വാർത്ത പരന്നതിന് പിന്നാലെ മരിച്ച ജഗന്നാഥ് റെഡ്ഡിയുടെ സഹോദരന്റെ ഭാര്യ കൊല്ലിലക്ഷ്മി സംഭവസ്ഥലം സന്ദർശിച്ചു.ക്കളുടെ വിവാഹം കൃത്യസമയത്ത് നടത്താത്തതിൽ ജഗന്നാഥ് റെഡ്ഡി അസ്വസ്ഥനായിരുന്നു. ഇക്കാര്യത്താൽ കുടുംബാംഗങ്ങൾ മാനസിക വിഭ്രാന്തിയിലാരുന്നുവെന്നും പറഞ്ഞു. സംഭവത്തിൽ മരിച്ചതിൽ ദുരൂഹത പ്രകടിപ്പിച്ച അവർ വർഷങ്ങളായി ഈ കുടുംബത്തിന് തങ്ങളുമായി ബന്ധമില്ലെന്നും പറഞ്ഞു.
എട്ട് വർഷമായി തങ്ങൾ തമ്മിൽ ബന്ധമില്ലെന്ന് മരിച്ച പ്രേമക്കയുടെ സഹോദരി ലളിത പ്രതികരിച്ചു. 8 വർഷമായി ഒരു ഫോൺകോൾ കിട്ടിയില്ല.
എട്ട് വർഷം മുമ്പ് താൻ സഹോദരിയുടെ വീട്ടിൽ വന്നപ്പോൾ തന്റെ മക്കൾ വിവാഹിതരായിട്ടില്ലെന്ന് ജഗന്നാഥ് റെഡ്ഡി പരാതിപ്പെടാറുണ്ടായിരുന്നു. ഇത് കാരണം അദ്ദേഹം വിഷാദത്തിലായിരുന്നു. മകൾ മജ്ജ രോഗബാധിതനായിരുന്നു.പോലീസ് അന്വേഷണത്തിന് ശേഷമേ സത്യം വ്യക്തമാകൂ,” അവർ മാധ്യമങ്ങളോട് പറഞ്ഞു.
2019 ജനുവരിയിലാണ് ജഗന്നാഥ് റെഡ്ഡി അവസാനമായി വൈദ്യുതി ബിൽ അടച്ചത്. അതിനുശേഷം ഏപ്രിലിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. വിരമിച്ച എൻജിനീയറായ ജഗന്നാഥ് പെൻഷനായി എല്ലാ വർഷവും രേഖകൾ സമർപ്പിക്കാറുണ്ടായിരുന്നു. രേഖ അവസാനമായി സമർപ്പിച്ച വർഷം സംബന്ധിച്ച വിവരങ്ങൾ പൊലീസ് ശേഖരിക്കുകയാണ്.