ചെന്നൈ: ഇന്ദിരാഗാന്ധി ആണവ ഗവേഷണ കേന്ദ്രത്തിലെ ഫാസ്റ്റ് റിയാക്ടർ ഫ്യുവൽ റീ പ്രോസസിംഗ് പ്ലാന്റ് രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏകദേശം 400 കോടി ചിലവിട്ടാണ് അത്യാധുനിക രീതിയിലുള്ള ഈ പ്ലാന്റ് നിർമ്മിച്ചിരിക്കുന്നത്. കാർബൈഡ്, ഓക്സൈഡ് ഇന്ധനങ്ങൾ പുനഃസംസ്കരണ ചെയ്യാൻ കഴിവുള്ള ലോകത്തിലെ തന്നെ ആദ്യ പദ്ധതിയാണ് ഇത്. വാണിജ്യാടിസ്ഥാനത്തിലുള്ള ഇന്ധന പുനഃസംസ്കരണ പ്ലാന്റുകൾ നിർമ്മിക്കാനുള്ള രാജ്യത്തിന്റെ നിർണ്ണായക ചുവടുവയ്പ്പ് കൂടിയാണ് ഇത്.
അത്യാധുനിക ഉപകരണങ്ങളാണ് ഇവിടെ ഉപയോഗിക്കുന്നത്. ആത്മ നിർഭർ ഭാരതിന്റെ സാക്ഷ്യപത്രമാണ് ഡിഎഫ്ആർപി. ഇന്ത്യയിലെ യുറേനിയം തോറിയം ശേഖരണത്തിന്റെ മുഴുവൻ സാധ്യതകളും പ്രയോജനപ്പെടുത്തിയാണ് പ്ലാന്റ് നിർമ്മിച്ചിരിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായാകും പദ്ധതി പൂർത്തിയാകുക. സമൃദ്ധമായ ഹരിതോർജ്ജം പ്രദാനം ചെയ്യുക എന്നതാണ് ലക്ഷ്യമിടുന്നത്.