ന്യൂഡൽഹി: അസാമിലെ ഗോലാഘട്ടിൽ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പിഎംഎൻആർഎഫിൽ നിന്നും രണ്ട് ലക്ഷം രൂപ ധനസഹായം നൽകുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കൂടാതെ അപകടത്തിൽ പരിക്കേറ്റവർക്ക് 50,000 രൂപ ധനസഹായം നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘അസാം-ഗോലഘട്ടിലുണ്ടായ അപകടത്തിൽ ദാരുണാന്ത്യം സംഭവിച്ച യാത്രികരുടെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. ദുരിതബാധിതർക്ക് എല്ലാ സഹായവും നൽകും.മരണം സംഭവിച്ച എല്ലാവരുടെയും കുടുംബത്തിന് പിഎംഎൻആർഎഫിൽ നിന്ന് രണ്ട് ലക്ഷം രൂപ ധനസഹായം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകും.’ -പ്രധാനമന്ത്രി പറഞ്ഞു.
വാഹനാപകടത്തെ തുടർന്നുണ്ടായ നിരവധി യാത്രികരുടെ വിയോഗം അങ്ങേയറ്റം ദുഃഖകരമാണ്. മരണമടഞ്ഞവരുടെ ബന്ധുക്കളോടും കുടുംബാംഗങ്ങളോടും അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.- രാഷ്ട്രപതി ദ്രൗപതി മുർമുവും പറഞ്ഞു.