ന്യൂഡൽഹി : 2024 ൽ ഇന്ത്യ ലോകത്തിന് സാമ്പത്തിക ശക്തിയായി മാറുമെന്ന് റിപ്പോർട്ട് . ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുറത്തുവിട്ട ജിഡിപി വളർച്ചാ കണക്കുകൾ പ്രകാരം രാജ്യത്തിന്റെ വളർച്ചാ നിരക്ക് വളരെ വലുതായിരിക്കും. സമ്പദ് വ്യവസ്ഥയിലും വൻ കുതിപ്പാകും ഉണ്ടാകുക.
2022-23ല്‍ ഇന്ത്യയുടെ വളര്‍ച്ച 7.2 ശതമാനമായിരുന്നെങ്കില്‍ 2023-24ല്‍ ഇത് 7.3 ശതമാനമാകുമെന്നാണ് വിലയിരുത്തല്‍. ഉല്പാദന വ്യവസായരംഗത്തെ കുതിപ്പാണ് ഇന്ത്യയ്ക്ക് കരുത്താവുന്നത്. ഇതാദ്യമായാണ് രാജ്യത്തിന്റെ ജിഡിപിയെ സംബന്ധിച്ച ഇത്തരം കണക്കുകൾ എൻഎസ്ഒ പുറത്തുവിട്ടത്.
കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ 1.3 ശതമാനത്തിൽ നിന്ന് 2023-24 സാമ്പത്തിക വർഷത്തിൽ ഉൽപ്പാദന മേഖലയിലെ വിഹിതം 6.5 ശതമാനമായി ഉയരുമെന്ന് ദേശീയ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് പറയുന്നു. അതുപോലെ, ഖനന മേഖലയുടെ വളർച്ച 2022-23 ൽ 4.1 ശതമാനമായിരുന്നത് നടപ്പ് സാമ്പത്തിക വർഷത്തിൽ 8.1 ശതമാനമായിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും (ആർബിഐ) കഴിഞ്ഞ മാസം അതിന്റെ ജിഡിപി വളർച്ചാ എസ്റ്റിമേറ്റ് വർദ്ധിപ്പിച്ചിരുന്നു . നടപ്പ് സാമ്പത്തിക വർഷം 6.5 ശതമാനത്തിന് പകരം 7 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നതെന്ന് ആർബിഐ പറയുന്നു. ജൂലൈ-സെപ്റ്റംബർ പാദത്തിലെ കണക്കുകൾ പരിശോധിച്ചാൽ, ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ 7.6 ശതമാനം നിരക്കിലാണ് വളർന്നത്.
ഇന്ത്യ ഇന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ്. ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥയെ പിന്നിലാക്കിയാണ് ഇന്ത്യ ഈ നിലയിലെത്തിയത്. 2027-ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്ന് പ്രതീക്ഷിക്കുന്നു. മോദി സർക്കാരിന്റെ നയങ്ങൾ കാരണം, രാജ്യത്ത് നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) വർദ്ധിച്ചു. കഴിഞ്ഞ 9 വർഷത്തിനിടെ ഇത് 615.73 ബില്യൺ ഡോളറാണ്. ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരവും അതിവേഗം വർദ്ധിച്ചു. ഇന്നത് 620.44 ബില്യൺ ഡോളറിന്റെ നിലവാരത്തിലെത്തി.