ഹൈദരാബാദ്: തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ ആളില്ലാ വിമാനം ‘ദൃഷ്ടി 10 സ്റ്റാർലൈനർ’ അനാച്ഛാദനം ചെയ്ത് ഇന്ത്യൻ നാവികസേന മേധാവി അഡ്മിറൽ ആർ ഹരി കുമാർ. അദാനി ഡിഫൻസ് ആൻഡ് എയ്‌റോസ്‌പേസിന്റെ സഹകരണത്തോട് കൂടിയാണ് ആളില്ലാ വിമാനം വികസിപ്പിച്ചത്. നാവികേസനയുടെ പ്രതിരോധം വർദ്ധിപ്പിക്കുന്നതിനായി സഹകരിച്ച അദാനി ഗ്രൂപ്പിന് ചടങ്ങിൽ ഹരികുമാർ നന്ദി അറിയിച്ചു.
തന്ത്രപരമായ ദൗത്യങ്ങൾ നിറവേറ്റുന്നതിനും സമുദ്ര സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമായി സുപ്രധാന പങ്ക് വഹിക്കാൻ ദൃഷ്ടി 10 സ്റ്റാർലൈനറിന് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്വാശ്രയത്വത്തിലേക്കായി ഭാരതത്തിന്റെ പരിവർത്തനാത്മക ചുവടുവെപ്പാണ് ഇതെന്നും നാവികസേനയുടെ മികവുകൾ പരിപോഷിപ്പിക്കാനും സംരംഭത്തിന് കഴിയുമെന്നും അദ്ദേഹം ആത്മിവിശ്വാസം പ്രകടിപ്പിച്ചു.
#WATCH | Indian Navy chief Admiral R Hari Kumar unveils the Drishti 10 Starliner drones manufactured by Adani Defence in Hyderabad.
The firm said the drone is an advanced Intelligence, Surveillance and Reconnaissance (ISR) platform with 36 hours of endurance, 450 kgs payload… pic.twitter.com/tfdSYImRuX
— ANI (@ANI) January 10, 2024
36 മണിക്കൂർ വരെ തുടർച്ചയായി പ്രതിരോധം തീർക്കാൻ ദൃഷ്ടി 10 സ്റ്റാർലൈനറിന് കഴിയും. 450 കിലോഗ്രാം പേലോഡ് ശേഷിയുമുള്ള വിമാനം ഐഎസ്ആർ സാങ്കേതിക വിദ്യയിലധിഷ്ഠിതമായാണ് നിർമ്മിച്ചിരിക്കുന്നത്. ഇന്റലിജൻസ്, നിരീക്ഷണം, രഹസ്യാന്വേഷണം എന്നിവയെ പിന്തുണയ്‌ക്കാൻ ഇതിന് കഴിയും. ഏത് കാലാവസ്ഥയിലും കൂടുതൽ കരുത്തോടെ പ്രവർത്തിക്കാനുള്ള കഴിവ് ദൃഷ്ടി 10 സ്റ്റാർലൈനറിന്റെ പ്രത്യേകതയാണെന്ന് ഹരികുമാർ പറഞ്ഞു. നാറ്റോയുടെ STANAG 4671-ൽ യോഗ്യത തെളിയിച്ച ഒരേയൊരു പ്രതിരോധ സംവിധാനമാണ് ഇത്. മറ്റ് നാറ്റോ അംഗങ്ങളുടെ വ്യോമാതിർത്തിയിൽ സൈനിക ആളില്ലാ വിമാനങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കുന്ന കരാറാണ് STANAG 4671. നാവികസേനയുടെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തുന്നതിനായി ദൃഷ്ടിയെ പോർബന്തറിലേക്ക് കൊണ്ടുപോകും.















