എറണാകുളം: കൊലപാതക കേസിലും പോലീസിനെ ആക്രമിച്ച കേസിലും ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ. നെട്ടൂർ സ്വദേശി ജോൺസൺ, കൊല്ലം സ്വദേശി ഇജാസ് എന്നിവരാണ് പിടിലായത്. ബെംഗളൂരുവിലെ കെ ആർ പുരത്തു വച്ചാണ് പോലീസ് പ്രതികളെ പിടികൂടിയത്.
2019-ൽ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ ജോൺസണിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങിയ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. അന്തർസംസ്ഥാന ലഹരിമരുന്ന് സംഘത്തിലെ പ്രധാനിയാണ് ഇജാസ്. ഇയാൾക്കെതിരെ പോലീസിനെ ആക്രമിച്ചതടക്കം നിരവധി കേസുകളുണ്ട്. ഇയാളുടെ ലഹരിമരുന്ന് ഇടപാടുകൾ സംബന്ധിച്ചുള്ള അന്വേഷണം തുടരുമെന്നും പോലീസ് അറിയിച്ചു.