തൃശൂർ: മദ്യപാനിയായ ഭർത്താവിന്റെ പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി. ഒല്ലൂർ സ്വദേശി ജിമ്മി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. വിവാഹത്തിനു ശേഷം ഭർതൃ പീഡനത്തെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ പറയുന്നു.
യുവതിയുടെ ആത്മഹത്യയിൽ അസ്വാഭാവികത തോന്നിയ പോലീസ് കേസ് അന്വേഷിച്ചപ്പോഴാണ് പെൺകുട്ടി ആത്മഹത്യ ചെയ്യാൻ കാരണം ഗാർഹിക പീഡനമാണെന്ന് തെളിഞ്ഞത്. ഇതോടെ ഭർത്താവായ ജിമ്മിക്കെതിരെ കേസ് എടുക്കുകയായിരുന്നു. മദ്യപാനിയായ ഭർത്താവിന്റെ പീഡനങ്ങൾ സഹിക്കാൻ കഴിയാതെയാണ് യുവതി ആത്മഹത്യ ചെയ്തതെന്നും
കേസിൽ തുടർ അന്വേഷണം ആവശ്യമായതിനാൽ പ്രതിക്ക് യാതൊരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്നുമുള്ള ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെ ബി സുനിൽകുമാറിന്റെ വാദങ്ങൾ കേട്ട ശേഷമാണ് പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.