തൃശൂർ: വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 22 വർഷം കഠിനതടവും 1,17,000 രൂപ പിഴയും വിധിച്ച് കോടതി. കണ്ടാണശ്ശേരി ചൊവ്വല്ലൂർ സ്വദേശി വലിയകത്ത് വീട്ടിൽ സദഖിനെയാണ് ശിക്ഷിച്ചത്. 2018-ഏപ്രിലിലായിരുന്നു കേസിന് ആസ്പദമായ സംഭവം.
പണയം വെക്കാൻ വാങ്ങിയ കൈചെയിൻ തിരികെ നൽകാനെന്ന വ്യാജേനയാണ് സദഖ് യുവതിയുടെ വീട്ടിലെത്തിയത്. രാത്രി 12 മണിയോടെയായിരുന്നു ഇയാൾ യുവതിയുടെ വീട്ടിലെത്തിയത്. വാതിൽ തുറക്കാത്ത പക്ഷം യുവതി വിളിച്ചിട്ടാണ് വന്നതെന്ന് നാട്ടുകാരോട് പറയുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതി വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിച്ചത്. പിഴത്തുകയായ ഒരു ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു.