ലക്‌നൗ; 500 വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് ശ്രീരാമൻ തിരികെ സ്വന്തം മണ്ണിലേക്ക് ജനങ്ങളെ കാണാൻ എത്തിയതായി ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. വനവാസം കഴിഞ്ഞ് ശ്രീരാമചന്ദ്രൻ തിരികെ എത്തിയ ഈ ദിനം ഭാരതത്തിലെ ജനങ്ങൾ വിശേഷപ്പെട്ട ദിനമായി കണക്കാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
” 500 വർഷങ്ങളുടെ നീണ്ട കാത്തിരിപ്പ് അവസാനിച്ചിരിക്കുന്നു. ശതാബ്ദങ്ങൾ നീണ്ടു നിന്ന പരിശ്രമങ്ങളുടെയും പ്രയത്‌നങ്ങളുടെയും ഫലമായി ശ്രീരാമചന്ദ്രൻ വീണ്ടും നമ്മെ കാണാൻ അയോദ്ധ്യയുടെ മണ്ണിൽ എത്തിരിക്കുന്നു. ഈ ദിനം ഓരോ ഭാരതീയനും വിശിഷ്ടപ്പെട്ട ദിനമാണ്. അദ്ദേഹത്തിനോടുള്ള ആദരവ് പ്രകടിപ്പിക്കേണ്ട സമയമാണിത്. രാംലല്ലയുടെ കഥകൾ ഏതൊരാൾക്കും വേദനകളും സങ്കടങ്ങളും മായ്ച്ചു കളയാനുള്ള ശക്തിയാണ് പ്രദാനം ചെയ്യുന്നത്”- മോഹൻ ഭാഗവത് പറഞ്ഞു.
#WATCH | RSS chief Mohan Bhagwat says “Today after 500 years, Ram Lalla has returned here and due to his efforts we are seeing this golden day today, we pay our utmost respect to him. The history of this era has so much power that whoever listens to the stories of Ram Lalla, all… pic.twitter.com/YkxcpvYkOo
— ANI (@ANI) January 22, 2024
ഭാരതത്തിലെ കോടാനുകോടി ജനങ്ങളെ സാക്ഷിയാക്കി ശ്രീരാമചന്ദ്രന്റെ പട്ടാഭിഷേകം ഇന്ന് ഉച്ചയോടെ അഭിജിത്ത് മുഹൂർത്തത്തിൽ നടന്നു. 84 സെക്കൻഡ് നേരത്തെ പ്രാണ പ്രതിഷ്ഠാ ചടങ്ങിനാണ് ഇന്ന് രാജ്യം സാക്ഷ്യം വഹിച്ചത്. 51 ഇഞ്ച് ഉയരമുള്ള കൃഷ്ണശിലയിൽ കൊത്തിയെടുത്ത മൂന്നടി വീതിയുള്ള രാംലല്ലയുടെ വിഗ്രഹമാണ് ഭവ്യ മന്ദിരത്തതിൽ പ്രതിഷ്ഠിച്ചത്.