ലക്നൗ: കോടിക്കണക്കിന് വിശ്വാസികളുടെ സ്വപ്നവും പ്രതീക്ഷകളുമാണ് ഇന്ന് രാമജന്മഭൂമിയിൽ യാഥാർത്ഥ്യമായത്. തന്റെ പ്രജകളെ കാണാനായി ബാലരാമൻ തന്റെ ജന്മഭൂമിയിലേക്ക് തിരികെ വന്ന സുദിനത്തിൽ ആഘോഷം വാനോളം ഉയർത്തി അയോദ്ധ്യാവാസികൾ. നൂറ്റാണ്ടുകളായി രാമന്റെ വരവിനായി ഭക്തർ കാത്തിരിക്കുകയായിരുന്നു. അദ്ദേഹത്തെ ഒന്ന് കണ്ണുനിറയെ കാണാനും കാൽക്കൽ വീണ് സാഷ്ടാങ്കം നമിക്കാനുമുള്ള കാത്തിരിപ്പിലായിരുന്നു രാജ്യത്തെ വിശ്വാസികൾ.
കാത്തിരിപ്പിനൊടുവിൽ തന്റെ പ്രജകളെ കാണാനായി ആഗതനായിരിക്കുകയാണ് ബാലകരാമൻ. ഈ സന്തോഷവേളയിൽ അയോദ്ധ്യയിൽ ആഘോഷങ്ങൾക്ക് തുടക്കമായി. സരയൂ നദീതീരത്ത് ആയിരക്കണത്തിന് രാമജ്യോതികൾ തെളിഞ്ഞു. നിരവധി പേർ ആഘോഷത്തിൽ പങ്കെടുത്തു. രാജ്യത്തുടനീളമുള്ള രാമഭക്തർ അയോദ്ധ്യയിലെത്തി.
#WATCH | Saryu ghat illuminated with hundreds of diyas after Ayodhya Ram temple ‘Pran Pratishtha’ pic.twitter.com/caYQx815MF
— ANI (@ANI) January 22, 2024
പ്രാണപ്രതിഷ്ഠയുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിശ്വാസികൾ വീടുകളിൽ ദീപങ്ങൾ തെളിയിച്ച് ആഘോഷിച്ചു. മൺചിരാതുകൾ തെളിയിച്ച് അസുലഭ മുഹൂർത്തത്തെ ജനങ്ങൾ സ്വാഗതം ചെയ്തു. വിളക്കുകൾ കൊളുത്തി ഉച്ചത്തിൽ ജയ് ശ്രീറാം എന്ന് ഉരുവിടുകയാണ്.