വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ യുവതാരം യശസ്വി ജയ്‌സ്വാളിന് സെഞ്ച്വറി. യശസ്വിയുടെ ഹോം ഗ്രൗണ്ടിലെ ആദ്യ സെഞ്ച്വറിയും ടെസ്റ്റിലെ രണ്ടാം സെഞ്ച്വറിയുമാണിത്. ഇതുവരെ നാല് സിക്സും 14 ഫോറുമാണ് താരത്തിന്റെ ഇന്നിംഗ്‌സിൽ പിറന്നത്. കഴിഞ്ഞ ജൂലൈയിൽ വെസ്റ്റിൻഡീസിനെതിരെ തന്റെ അരങ്ങേറ്റ ടെസ്റ്റിൽ(171) യശസ്വി സെഞ്ച്വറി നേടിയിരുന്നു. 151-ാം പന്തിലാണ് സെഞ്ച്വറി നേടിയത്. 159 റൺസുമായി പുറത്താകാതെ താരം ക്രീസിലുണ്ട്. ഇന്ത്യ 79 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 286 റൺസെന്ന നിലയിലാണ്.
A TEST HUNDRED WITH A SIX…!!! 🤯
– Yashasvi Jaiswal special in Vizag.pic.twitter.com/C3QuPjjRBQ
— Mufaddal Vohra (@mufaddal_vohra) February 2, 2024
“>
ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സ്‌കോർ ബോർഡിൽ 40 റൺസ് ആകുമ്പോഴേക്കും ഇന്ത്യക്ക് നായകൻ രോഹിത്ത് ശർമ്മയുടെ(14) വിക്കറ്റ് നഷ്ടമായിരുന്നു. ഷൊയ്ബ് ബഷീറാണ് താരത്തെ വിക്കറ്റിന് മുന്നിൽ കുടുക്കിയത്. പിന്നീട് ക്രീസിലെത്തിയ ഗിൽ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും 34 റൺസുമായി കൂടാരം കയറി. ശ്രേയസ് അയ്യർ(27), രജത് പട്ടീദാർ (32) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ.
ഇംഗ്ലണ്ടിനായി ജെയിംസ് ആൻഡേഴ്സൺ, ടോം ഹാർട്ലി, ഷൊയ്ബ് ബഷീർ, ജോ റൂട്ട് എന്നിവർ ഓരോ വിക്കറ്റ് വീഴ്‌ത്തി.