ന്യൂഡൽഹി : പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയ മുഫ്തി സൽമാൻ അസ്ഹരിക്കും രണ്ട് സംഘാടകർക്കും എതിരെ ജുനഗഡ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അടുത്തിടെ, മുഫ്തി അസ്ഹരിയുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു, അതിന് ശേഷമാണ് ഈ നടപടി. വീഡിയോയിൽ, “ഇപ്പോൾ കർബലയുടെ അവസാന മൈതാനം അവശേഷിക്കുന്നു … ഇന്ന് നായ്ക്കളുടെ കാലമാണ്, നാളെ നമ്മുടെ ഊഴം വരും.” എന്നാണ് അസ്ഹരി പറയുന്നത്. സംഘാടകരായ മുഹമ്മദ് യൂസഫ് മാലെക്, അസിം ഹബീബ് ഒഡെദ്ര, മുഫ്തി സൽമാൻ അസ്ഹരി എന്നിവരെയാണ് എഫ്ഐആറിൽ പ്രതി ചേർത്തിരിക്കുന്നത്
ജനുവരി 31 ന് ജുനഗഡ് കോടതിക്ക് സമീപമുള്ള നരസിംഹ വിദ്യാ മന്ദിർ ഗ്രൗണ്ടിൽ മുസ്ലീം സമുദായത്തിന്റെ പരിപാടി സംഘടിപ്പിച്ചിരുന്നു . ഇതിൽ വളരെ പ്രകോപനപരമായ പ്രസംഗമാണ് മുഫ്തി സൽമാൻ അസ്ഹരി നടത്തിയത്. ഇസ്ലാമിക് ചാനലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
“പള്ളിയിൽ ഒരു വിഗ്രഹം സൂക്ഷിക്കുന്നത് പള്ളിയെ വിഗ്രഹാലയമാക്കില്ല. നിങ്ങൾ ഒരെണ്ണം സൂക്ഷിച്ചു, 360 എണ്ണം കഅബയിൽ സൂക്ഷിച്ചു, എന്നിട്ടും കഅബ കഅബയായി തുടർന്നു, ത്വവാഫ് മുടങ്ങിയില്ല, ഹജ്ജ് മുടങ്ങിയില്ല. മസ്ജിദുകളെ വിഗ്രഹാലയങ്ങളാക്കി മാറ്റാനുള്ള ധൈര്യം അവർക്കില്ല. മസ്ജിദുകൾ ആളൊഴിഞ്ഞിരിക്കുന്നു, വയല് തുറന്നാൽ നായ്ക്കൾ ഭരിക്കും എന്നൊരു ചൊല്ലുണ്ട്. നിങ്ങൾ വയലിൽ അലഞ്ഞുനടന്നാൽ നായ്ക്കൾ ഉണ്ടാകില്ല.
മുസ്ലീങ്ങളെ, പരിഭ്രാന്തരാകരുത്, ദൈവത്തിന്റെ മഹത്വം ഇപ്പോഴും അവശേഷിക്കുന്നു. ഇസ്ലാം ഇപ്പോഴും ജീവിച്ചിരിക്കുന്നു, ഖുറാൻ ഇപ്പോഴും അവശേഷിക്കുന്നു, ഇന്ന് നായ്ക്കളുടെ കാലമാണ്, നാളെ നമ്മുടെ ഊഴം വരും “ എന്നാണ് മുഫ്തി സൽമാൻ അസ്ഹരി വീഡിയോയിൽ പറയുന്നത്.