ന്യൂഡൽഹി: കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഎം നേതാവും എംഎൽഎയുമായ എ സി മൊയ്തീന് തിരിച്ചടി. തട്ടിപ്പുമായി ബന്ധപ്പെട്ട് മൊയ്തീന്റെ 40 ലക്ഷം രൂപയുടെ സ്വത്തുകൾ ഇഡി കണ്ടുകെട്ടിയിരുന്നു. ഈ നടപടിയാണ് ഡൽഹിയിലെ അഡ്ജ്യൂടിക്കേറ്റിംഗ് അതോറിറ്റി ശരിവച്ചത്. മൊയ്തീന്റെ സ്വത്തുക്കൾ കണ്ടുകെട്ടിയ ഇഡി നടപടി ശരിയല്ലെന്ന എ.സി മൊയ്തീന്റെ വാദം അതോറിറ്റി തള്ളുകയായിരുന്നു. ആറ് അക്കൗണ്ടുകളിലായി എ.സി മൊയ്തീനും ഭാര്യയും നിക്ഷേപിച്ച 40 ലക്ഷം രൂപയാണ് ഇഡി കണ്ടുകെട്ടിയത്. എന്നാൽ കണ്ടുകെട്ടിയതിൽ ഭൂസ്വത്തുക്കൾ ഉൾപ്പെടുന്നില്ലെന്നാണ് റിപ്പോർട്ട്.
നേരത്തെ കരുവന്നൂർ തട്ടിപ്പുമായി ബന്ധപ്പെട്ട് എ.സി മൊയ്തീന്റെ 15 കോടി വിലമതിക്കുന്ന സ്വത്തുകൾ ഇഡി കണ്ടുകെട്ടിയിരുന്നു. ബിനാമി ഇടപാടുകൾ നടന്നത് മൊയ്തീന്റെ നിർദ്ദേശ പ്രകാരമായിരുന്നെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.