ന്യൂഡൽഹി: കേന്ദ്ര ഫിഷറിസ് വകുപ്പ് സഹമന്ത്രി എൽ. മുരുഗനെ അധിക്ഷേപിച്ച് ഡിഎംകെ എംപി ടി.ആർ. ബാലു. മന്ത്രിക്ക് എംപിയാകാൻ യോഗ്യതയില്ലെന്നായിരുന്നു ബാലുവിന്റെ പരാമർശം. തമിഴ്നാടിന് നികുതി വിഹിതം ലഭിക്കുന്നില്ലെന്നുള്ള ആരോപണത്തിലെ തെറ്റ് ചൂണ്ടികാണിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് അധിക്ഷേപം.
ചോദ്യോത്തര വേളയിൽ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച ഡിഎംകെ എംപിയെ തിരുത്താൻ ശ്രമിക്കുകയാരുന്നു മന്ത്രി. എന്നാൽ എംപി മന്ത്രിക്ക് നേരെ അധിക്ഷേപകരമായ രീതിയിൽ പ്രതികരിക്കുകയും മന്ത്രിയായും എംപിയായും തുടരാൻ എൽ മുരുഗന് യോഗ്യതയില്ലെന്ന് വ്യക്തി അധിക്ഷേപം നടത്തുകയായിരുന്നു.
ഡിഎംകെ എംപി തന്നെയും തന്റെ സമൂഹത്തെയുമാണ് അധിക്ഷേപിച്ചതെന്ന് സഹമന്ത്രി എൽ മുരുഗൻ പ്രതികരിച്ചു. സമൂഹത്തിന്റെ താഴേകിടയിൽ നിന്നുമുള്ള ഒരു വ്യക്തി മന്ത്രിയായത് ഡിഎംകെയ്‌ക്ക് സഹിക്കാനാകുന്നില്ലെന്നും അതിനാലാണ് ഇത്തരത്തിൽ വ്യക്തി അധിക്ഷേപം നടത്തുന്നതെന്നന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















