തൃശൂർ: 29 രൂപ നിരക്കിൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ച ഭാരത് അരിയുടെ വിൽപനയ്ക്കായി സംസ്ഥാനത്ത് 200 ഔട്ട്ലെറ്റുകൾ തുറക്കും. നാഷണൽ അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ (നാഫെഡ്), നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ (എൻ.സി.സിഎഫ്), കേന്ദ്രീയ ഭണ്ഡാർ ഔട്ട്ലെറ്റുകൾ എന്നിവ വഴിയാണ് വിൽപന.
അഞ്ച്, പത്ത് കിലോ പായക്കറ്റുകളാകും ലഭിക്കുക. ഭാരത് അരി വാങ്ങാൻ റേഷൻ കാർഡ് ആവശ്യമില്ല. പത്ത് കിലോ വരെ ഒറ്റത്തവണ വാങ്ങാവുന്നതുമാണ്. കൂടുതൽ ജില്ലകളിലേക്ക് വരും ദിവസങ്ങളിൽ അരി എത്തിക്കും. സംസ്ഥാനത്ത് 200 ഔട്ട്ലെറ്റുകൾ എൻ.സി.സി.എഫ് ഉടൻ തുറക്കും. രജിസ്റ്റർ ചെയ്തിട്ടുള്ള സൊസൈറ്റികൾ, സ്വാകാര്യ സംരംഭകർ മുഖേനയും വിൽപന നത്തുമെന്ന് എൻ.സി.സി.എഫ് കൊച്ചി മാനേജർ സി.കെ രാജൻ വ്യക്തമാക്കി. ഓൺലൈനായും ആളുകൾക്ക് അ രി വാങ്ങാനുള്ള സൗകര്യം സജ്ജമാക്കും.
സാധാരണക്കാർക്ക് ആശ്വാസമായിരുന്ന സപ്ലൈകോയുടെ അടച്ചുപൂട്ടൽ ഭീഷണി കേരളത്തിലെ സാധാരണക്കാരെയാണ് അധികവും ബാധിക്കുന്നത്. 25 രൂപയ്‌ക്കായിരുന്നു അരി ലഭിച്ചിരുന്നതെങ്കിലും സബ്സിഡി തുക നൽകാതെ സർക്കാർ വഞ്ചിച്ചതോടെ കഴിഞ്ഞ അഞ്ച് മാസമായി കച്ചവടം നിലച്ചിരിക്കുകയാണ്. രാജ്യത്ത് ശരാശരി അരി വില 43.5 രൂപയാണെന്നിരിക്കെയാണ് 29 രൂപയ്‌ക്ക് കേന്ദ്രം അരി വിപണിയിലെത്തിച്ചത്.