മുംബൈ : ഹിന്ദുക്കളുടെ പേരിൽ വ്യാജ ഐഡി കാർഡുകൾ നിർമ്മിച്ച് സ്വർണ്ണം കടത്തിയ രണ്ട് പേർ അറസ്റ്റിൽ . മുഹമ്മദ് നാസിം, ആമിർ ഖാൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് . ചെന്നൈയിൽ നിന്ന് ഇൻഡോറിലേക്ക് വരികയായിരുന്ന വിമാനത്തിലാണ് ഇവർ എത്തിയത്.
സംശയാസ്പദമായ രീതിയിൽ കണ്ട ഇവരെ രണ്ട് വിമാനത്താവളത്തിൽ എയർപോർട്ട് സുരക്ഷാ ജീവനക്കാർ തടഞ്ഞു . പരിശോധനയിൽ പല പേരുകളിലുള്ള നിരവധി ഐഡി കാർഡുകൾ കണ്ടെത്തി. ഉദ്യോഗസ്ഥർ ഇയാളെ കർശനമായി ചോദ്യം ചെയ്തപ്പോൾ ആദ്യം ഐഡി കാർഡിലുള്ള പേര് പറഞ്ഞുവെങ്കിലും പിന്നീട് യഥാർത്ഥ പേര് വെളിപ്പെടുത്തി.
രണ്ട് പേരും ഇതിനകം തന്നെ രാജ്യത്തെ പല വിമാനത്താവളങ്ങളിലും സ്വർണ്ണം കടത്തിയിട്ടുണ്ട് . ചെരുപ്പിനുള്ളിൽ ഒളിപ്പിച്ചും പ്രതികൾ പലതവണ സ്വർണം കടത്തിയിട്ടുണ്ട്. എന്നാൽ ഇൻഡോർ വിമാനത്താവളത്തിൽ പിടിയിലായ വേളയിൽ രണ്ട് പ്രതികളും വ്യത്യസ്ത പേരുകളുള്ള വ്യാജ തിരിച്ചറിയൽ കാർഡുകൾ കൈവശം വച്ചിരുന്നു, എല്ലാം ഹിന്ദുക്കളുടെ പേരിലാണ് നിർമ്മിച്ചിരിക്കുന്നത്. തുടർന്ന് സംശയത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്റ്റേഷനിൽ എത്തിച്ച് കർശനമായി ചോദ്യം ചെയ്തു.
തുടർന്നാണ് തങ്ങളുടെ പേരുകൾ മുഹമ്മദ് നസിം, ആമിർ ഖാൻ എന്നാണെന്നും എന്നാൽ ഐഡി കാർഡിൽ അനികേത്, ഓംപ്രകാശ് എന്നിങ്ങനെയാണ് ചേർത്തിരിക്കുന്നതെന്നും ഇവർ പറഞ്ഞത് . പലതരത്തിലുള്ള തിരിച്ചറിയൽ കാർഡുകൾ കണ്ടെത്തിയതിനെ തുടർന്ന് വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തു.