എറണാകുളം: സംസ്ഥാനത്ത് വർദ്ധിച്ച് വരുന്ന വന്യമൃഗ ആക്രമണത്തിൽ വനംവകുപ്പിനെതിരെ ഹൈക്കോടതി. ജനങ്ങളുടെ ജീവന് വില കല്പിച്ചിട്ടില്ലേയെന്ന് ഹൈക്കോടതി വനം വകുപ്പിനോട് ചോദിച്ചു. നഷ്ടപരിഹാരം എത്രയും വേഗം നൽകണമെന്നും കാട്ടാന ആക്രമണത്തിൽ ഒരു നയമുണ്ടാക്കണമെന്നും വനം വകുപ്പിനോട് ഹൈക്കോടതി പറഞ്ഞു.
വനാതിർത്തിയിൽ നിന്നും ജനങ്ങൾ ഒഴിഞ്ഞുപോകുന്നതുമായി ബന്ധപ്പെട്ട മറ്റൊരു ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതിയുടെ വിമർശനം. മാനന്തവാടിയിൽ അജീഷിനെ കാട്ടാന കൊലപ്പെടുത്തിയ സംഭവത്തിൽ വൻ പ്രതിഷേധമാണ് വനം വകുപ്പിനെതിരെ ഉയർന്നിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ വിമർശനം.