മെച്ചപ്പെട്ട വിദ്യാഭ്യാസമുള്ള യുവാക്കളാണ് ഒരു രാജ്യത്തിന്റെ ശക്തിയെന്ന് എക്കാലവും നമുക്കറിയാവുന്ന കാര്യമാണ്. അത്തരത്തിൽ മെച്ചപ്പെട്ട വിദ്യാഭ്യാസ നിലവാരവും ലിംഗാനുപാതവുമാണ് ലോക്സഭയിലുള്ളതെന്ന് അഭിമാനിക്കാവുന്ന കാര്യമാണ്. വികസിത ഇന്ത്യയെ വാർത്തെടുക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നവർ അധികവും യുവാക്കളാണ്, വിദ്യാസമ്പന്നരാണ്.
ആദ്യ ലോക്സഭയുമായി താരതമ്യപ്പെടുത്തുമ്പോൾ 40 വയസ്സിന് താഴെയുള്ള എംപിമാരുടെ അനുപാതത്തിൽ 12 ശതമാനത്തിന്റെ വർദ്ധവനാണ് രേഖപ്പെടുത്തിയത്. 17-ാം ലോക്സഭയിൽ 70 വയസിന് മുകളിൽ പ്രായമുള്ള എംപിമാരുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 40 വയസിന് താഴെ പ്രായമുള്ളവരുടെ എണ്ണത്തിൽ വർദ്ധനയും ഉണ്ടായി. ലോക്സഭയിലെ അംഗങ്ങളുടെ ശരാശരി പ്രായം 54 ആണ്.
2019-ൽ 25 വയസും 11 മാസവും പ്രായമുള്ളപ്പോൾ തിരഞ്ഞെടുക്കപ്പെട്ട ബിജെഡിയുടെ ചന്ദ്രാനി മുർമു ആണ് സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം. മദ്ധ്യപ്രദേശിലെ സംഭാൽ മണ്ഡലത്തിൽ നിന്നുള്ള ഷാഫിഖൂർ റഹ്മാൻ ബാരഖ് ആണ് സഭയിലെ പ്രായമേറിയ എംപി. 89-ാം വയസിലാണ് അദ്ദേഹം സഭയിലെത്തിയത്. 400 ബിരുദധാരികളാണ് സഭയിലുള്ളത്. 2019-ലെ തിരഞ്ഞെടുപ്പിൽ 716 വനിതാ സ്ഥാനാർത്ഥികൾ മത്സരിച്ചതിൽ 78 പേർ തിരഞ്ഞെടുക്കപ്പെട്ടു. 2014-ൽ ഇത് 62 ആയിരുന്നു. ലോക്സഭയിലെ വനിതാ എംപിമാരുടെ പ്രാതിനിധ്യം 14 ശതമാനമായി ഉയർന്നു.