കാക്ക തൂറാൻ ഒരു പ്രതിമ എന്നായിരുന്നല്ലോ "വാദം"; തലയ്ക്കകത്ത് നിറക്കപ്പെട്ട ക്യാപ്സൂളുകളുടെ ഓളത്തിൽ പറഞ്ഞതിനെല്ലാം മാപ്പ്: ഷെറിൻ പി ബഷീർ
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കാക്ക തൂറാൻ ഒരു പ്രതിമ എന്നായിരുന്നല്ലോ “വാദം”; തലയ്‌ക്കകത്ത് നിറക്കപ്പെട്ട ക്യാപ്സൂളുകളുടെ ഓളത്തിൽ പറഞ്ഞതിനെല്ലാം മാപ്പ്: ഷെറിൻ പി ബഷീർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2024, 08:20 pm IST
FacebookTwitterWhatsAppTelegram

ലോകത്തിന് മുമ്പിൽ ഇന്ത്യ തീർത്ത വിസ്മയമാണ് സ്റ്റാച്യൂ ഓഫ് യൂണിറ്റി. ഐക്യ ഭാരതത്തിന്റെ നിർമ്മാണത്തിൽ സുപ്രധാന പങ്ക് വഹിച്ച ഇന്ത്യയുടെ ‘ഉരുക്കു മനുഷ്യൻ’ എന്നറിയപ്പെടുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ 240 മീറ്റർ ഉയരമുള്ള പ്രതിമ ഗുജറാത്തിലെ നർമദയിൽ തലയെടുത്ത് നിൽക്കുമ്പോൾ ഏതൊരു ഭാരതീയനും അഭിമാനമാണ്. ലോകത്തിലെ ഏറ്റവും വലിയ പ്രതിമ ​ഗുജറാത്തിൽ പണിതീർത്തതിന് പിന്നാലെ വിമർശനങ്ങളും വ്യാജ പ്രചരണങ്ങളും അലയടിച്ചത് കേരളത്തിൽ മാത്രമാണ്.

എന്നാൽ കേരളത്തിൽ പറഞ്ഞു പ്രചരിപ്പിക്കുന്നതല്ല ​ഗുജറാത്തിൽ ചെല്ലുമ്പോൾ കാണുന്നതെന്ന് ആ മഹാത്ഭുതം കണ്ട് ബോദ്ധ്യപ്പെട്ടവർ വ്യക്തമാക്കിയിട്ടുണ്ട്. സ്റ്റാച്യൂ ഓഫ് യൂണിറ്റി കണ്ട് കേരളത്തിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങളെ തള്ളിക്കളഞ്ഞ് നിരവധി പേർ രം​ഗത്തും വന്നിട്ടുണ്ട്.  അങ്ങനെയൊരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചാ വിഷയം. സ്റ്റാച്യൂ ഓഫ് യൂണിറ്റിയെപ്പറ്റി എൻജിഒ യൂണിയൻ അം​ഗവും കേരളാ ആരോ​ഗ്യ വകുപ്പ് ഉദ്യോ​ഗസ്ഥയുമായ ഷെറിൻ പി ബഷീർ പങ്കുവെച്ച വാക്കുകളാണ് വൈറലാകുന്നത്.

തലയ്‌ക്കകത്ത് നിറക്കപ്പെട്ട ക്യാപ്സൂളുകളുടെ ഓളത്തിൽ പറഞ്ഞതിനെല്ലാം മാപ്പ്. ​ഗുജറാത്തിൽ റയിൽവേ ട്രാക്കിൽ ഇരുന്ന് കാഷ്ഠിക്കുന്ന മനുഷ്യരെയല്ല കണ്ടത്. വൃത്തിയുള്ള ഹൈ ടെക് നഗരമായ അഹമ്മദാബാദിനെയാണ് കാണാൻ കഴിഞ്ഞത്. ലോകത്തെ ഏറ്റവും വലിയ എഞ്ചിനീയറിം​ഗ് വൈദഗ്ധ്യമാണ് ​ഗുജറാത്തിലെ സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമയിലൂടെ കാണാൻ കഴിഞ്ഞത്. ഇന്ത്യയിലെ ഓരോ പൗരനും അഭിമാനിക്കാവുന്ന ഒരു ശിൽപ മാതൃക സ്വന്തമായിട്ട് ഉണ്ടായിട്ടും അതിനെ അധമമായിട്ട് ഇകഴ്‌ത്തുന്നത് കാണുമ്പോൾ ലജ്ജയും സങ്കടവും തോന്നുന്നു. വനിതാ മതിലിൽ നിന്ന് വെയിൽ കൊണ്ട സ്ത്രീകളുടെ മുഖത്ത് കാണാത്ത ഒരു കൂറ്റൻ ആത്മാഭിമാന ബോധം സ്റ്റാച്യൂ ഓഫ് യൂണിറ്റിയുടെ സമീപത്ത് പിങ്ക് ഇലക്ട്രിക് ഓട്ടോ ഓടിക്കുന്ന വനവാസി പെൺകുട്ടികളുടെ മുഖത്തു കാണമെന്നും ഷെറിൻ പി ബഷീർ പറയുന്നു.

ഷെറിൻ പി ബഷീറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം,

സുഹൃത്തുക്കളേ മാപ്പ്!!!
തലയ്‌ക്കകത്ത് നിറക്കപ്പെട്ട ക്യാപ്സൂളുകളുടെ ഓളത്തിൽ ഞാൻ പണ്ട് പറഞ്ഞ, എഴുതിയ, തർക്കിച്ച സകലതിനും ചേർത്ത്.
കഴിഞ്ഞ ഒരാഴ്ചയായി ഗുജറാത്തിലുണ്ട്. റെയിൽവേ ട്രാക്കിൽ ഇരുന്ന് കാഷ്ഠിക്കുന്ന മനുഷ്യരെ ഞാൻ കണ്ടില്ല, മറിച്ച് നേരം പുലരും മുൻപേ ഒരു തരി ചപ്പോ ചവറോ ഇല്ലാതെ വൃത്തിയിൽ ശുദ്ധമായിരിക്കുന്ന ഹൈടെക് നഗരത്തെ, അഹമ്മദാബാദിനെ കണ്ടു. ചുറ്റിലും അവർ എന്തോ പുകയ്‌ക്കുന്നുണ്ട് നല്ല മണം പരക്കുന്നുണ്ട് മൊത്തത്തിൽ. ഇന്ന് യാത്രകൾക്ക് ഒടുക്കം എന്നോണം ഏറെ കോളിളക്കം ഉണ്ടാക്കിയ നർമദ ബച്ചാവോ ആന്ദോളന്റെ നർമ്മദാ നദിയുടെ കരയിൽ. ലോകത്തിലേക്ക് വച്ച് ഏറ്റവും വലിയ എഞ്ചിനീയറിം​ഗ് വൈദഗ്ധ്യം നേരിൽ കണ്ടു. സർദാർ വല്ലഭായ് പട്ടേലിനെ അത് പോലെ ഒരു കൂറ്റൻ പ്രതിമയുടെ രൂപത്തിൽ ഒട്ടും രൂപ ഭാവ മാറ്റം ഇല്ലാതെ അദ്ദേഹത്തെ നേരിൽ കണ്ടാൽ എങ്ങനെയാണോ അതേ പോലെ.

നമ്മുടെ നാട്ടിൽ ഉണ്ടാക്കിയ നായനാ,ർ മുരളി തുടങ്ങി പലതിന്റെയും കഥ നമ്മൾ നേരിൽ കണ്ടതാണ്. ദിവസവും പതിനായിരങ്ങളാണ് വരുന്നത്, തിക്കും തിരക്കും ഉണ്ടെങ്കിലും well managed and organised ആയത് കൊണ്ട് നമുക്ക് അത് അലോസരം ഉണ്ടാക്കില്ല. മുറുക്കാൻ തുപ്പലോ മിഠായി തോലോ ഇല്ലാത്ത വടക്കേ ഇന്ത്യ ആർക്കെങ്കിലും സങ്കൽപ്പിക്കാൻ എങ്കിലും സാധിക്കുമോ? ഇല്ലെങ്കിൽ നിങ്ങൾ ഇവിടെ വന്ന് കാണണം, വൃത്തിയും വെടിപ്പും അമ്മാതിരിയാണ്.. 35,000 പേർ വരെ വരുന്ന ദിവസങ്ങൾ ഉണ്ട്. ആ ഇടം ആണ് ഇങ്ങനെ well maintain ആക്കിയിരിക്കുന്നത് എന്നോർക്കണം. മൂവായിരം കോടി മുടക്കി പണിതിട്ട് 2 വർഷം കഴിഞ്ഞപ്പോളേക്കും 118 കോടിയിൽ അധികം വരുമാനം ഉണ്ടാക്കി എന്ന് തെളിവ് സഹിതം പറയുമ്പോൾ ഊഹിക്കാമല്ലോ അത് ഉണ്ടാക്കിത്തരുന്ന വരുമാനം.

കാക്ക തൂറാൻ ഒരു പ്രതിമ എന്നായിരുന്നല്ലോ “വാദം”. ഇന്ത്യയിലെ ഓരോ പൗരനും അഭിമാനിക്കാവുന്ന ഒരു ശിൽപ മാതൃക ലോകത്തിൽ നമുക്ക് മാത്രം സ്വന്തം ആയുണ്ടായിട്ട് നമ്മൾ എത്ര അധമമായിട്ടാണ് അതിനെ ഇകഴ്‌ത്തിക്കൊണ്ടേയിരിക്കുന്നത് എന്നോർക്കുമ്പോൾ ലജ്ജയും സങ്കടവും തോന്നുന്നു. Built and operate പരിപൂർണ്ണമായും L/T ആണ്. വെറും പട്ടിക്കാട് ആയി കിടന്നിരുന്ന ഒരു മലഞ്ചെരിവിനെ ലോകം മൊത്തം കൗതുകത്തോടെ നോക്കുന്ന ഒരു ഇടം ആക്കി മാറ്റാൻ കഴിഞ്ഞത് ചെറിയ ഒരു കാര്യമേ അല്ല. പനയോല മറച്ച് മൃഗങ്ങൾക്കൊപ്പം കിടന്നിരുന്ന അവിടങ്ങളിലെ ആദിവാസി ഗോത്ര മനുഷ്യരെയെല്ലാം പുനരധിവസിപ്പിച്ചത് അവിടെയുള്ള എല്ലാ ജോലികളും അവർക്ക് തന്നെ പങ്ക് വച്ച് കൊടുത്താണ്. വഴിയോര കച്ചവടം മുതൽ ക്ലീനിം​ഗ് സെക്യൂരിറ്റി എന്ന് വേണ്ട 100% അവർ തന്നെ ഇതിന്റെ ഗുണഭോക്താക്കൾ.

ഇന്നവർ താമസിക്കുന്നത് അടച്ചുറപ്പുള്ള വീട്ടിൽ അന്തസോടെയാണ്. പട്ടാളക്കാർ മറ്റ് സംസ്ഥാനങ്ങളിൽ ഉള്ളവർ ആണ്. എനിക്കേറ്റവും പ്രിയങ്കരമായി തോന്നിയത്, 300 ഓളം വരുന്ന പിങ്ക് ഇലക്ട്രിക് ഓട്ടോ ഓട്ടിക്കുന്നത് ആദിവാസി പെൺകുട്ടികൾ ആണ്. 110₹ pick and drop ന്
practically possible ആയ women empowerment ഇതല്ലാതെ വേറെ എന്താണ്!! വനിതാ മതിലിൽ നിന്ന് വെയിൽ കൊണ്ട സ്ത്രീകളുടെ മുഖത്ത് കാണാത്ത ഒരു കൂറ്റൻ ആത്മാഭിമാന ബോധം ഓരോ സ്ത്രീ മുഖത്തും കാണാം. Financial freedom അവരെ എത്ര മാറ്റിയിരിക്കുന്നു. കാര്യങ്ങൾ ഇവിടം കൊണ്ടൊന്നും തീരുന്നില്ല. 10 ദിവസം ഞാൻ അറിഞ്ഞ ജീവിതങ്ങളുടെ നേർ ചിത്രങ്ങൾ കൂടി പറയാൻ ഉണ്ട്, പറയാൻ ഏറെ ഉണ്ട്. (തുടരും …)

 

 

Tags: statue of unitySherin P Basheer
ShareTweetSendShare

More News from this section

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

Latest News

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

‘ഭാര്യയെ കൊലപ്പെടുത്തി’ എന്ന് പറഞ്ഞ് ഭർത്താവ് കീഴടങ്ങി; യുവതിയെ ജീവനോടെ കണ്ടെത്തി പൊലീസ്; അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തി

ജനറൽ ആശുപത്രിയും തൈക്കാട് ആശുപത്രിയും ചേർന്ന് മെഡിക്കൽ കോളജ്; ‘കെ കരുണാകരൻ മെമ്മോറിയൽ’ എന്ന് നാമകരണം ചെയ്ത് സർക്കാർ ഉത്തരവിറക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies